ന്യൂഡല്‍ഹി : സ്വരാജ് ഇന്ത്യ സംഘടനയുടെ ഉപ സ്ഥാപകന്‍ യോഗേന്ദ്ര യാദവിന്റെ സഹോദരിയുടെ ആശുപത്രിയിൽ ആദായനികുതി സംഘം പരിശോധന നടത്തി. ഇവിടെ നിന്നു കണക്കില്‍പ്പെടാത്ത 22 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ നീരവ് മോദിക്ക് സ്ഥാപനവുമായി ബന്ധമുണ്ടെന്ന ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം രാവിലെയോടെയാണ് പരിശോധന ആരംഭിച്ചത്.
ഹരിയാനയിലെ റവാരിയിലുള്ള കലാവതി,കമല ആശുപത്രികളിലായിരുന്നു പരിശോധന. ഒപ്പം പ്രധാന പാർട്ണർമാരിലൊരാളും, യോഗേന്ദ്ര യാദവിന്റെ അനന്തരവനുമായ ഡോ. ഗൗതം യാദവിന്റെ വീട്ടിലും സംഘം പരിശോധന നടത്തി.
പ്രധാന രേഖകളും പരിശോധനയിൽ കണ്ടെത്തിയതായാണ് സൂചന.