താംപെര : 20 വയസ്സിൽ താഴെയുള്ളവരുടെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അഭിമാനമായി ഇന്ത്യയുടെ ഹിമ ദാസ്. 18 കാരിയായ ഹിമദാസ് 400 മീറ്ററിൽ സ്വർണം നേടി.51.46 സെക്കൻഡിലാണ് ഹിമ ഓടിയെത്തിയത്. റൊമാനിയയുടെ മികോലസ് വെള്ളിയും അമേരിക്കയുടെ ടെയ്ലർ മൻസൻ വെങ്കലവും നേടി.
കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ ആറാം സ്ഥാനം നേടിയ ഹിമ ദാസ് ഈയിടെ ഗുവാഹട്ടിയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ റെക്കോഡിട്ടിരുന്നു. അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന രണ്ടാം താരമാണ് ഹിമ ദാസ് . നേരത്തെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര സ്വർണം നേടിയിരുന്നു.
ഹീറ്റ്സിലും സെമിയിലും ഓടിയെത്തിയതിനേക്കാൾ കുറഞ്ഞ സമയത്തിനാണ് ഹിമ ദാസ് ചരിത്രത്തിലേക്ക് ഓടിക്കയറിയത്. അസമിലെ ധിംഗ് ഗ്രാമത്തിന്റെ അഭിമാനമായ ഹിമ ഫുട്ബോളിൽ നിന്നാണ് 2016 ൽ അത്ലറ്റിക്സ് കരിയറിലേക്ക് മാറുന്നത്.
അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ ഇതു കൂടാതെ രണ്ട് വെങ്കലമാണ് ഇന്ത്യക്കുള്ളത്. സീമ പുനിയ 2002 ൽ വെങ്കലവും നവജീത് കൗർ ധില്ലൻ 2014 ൽ വെങ്കലവും നേടിയിരുന്നു.
HIMA'S HISTORIC RACE- THE NEW 400M WORLD JR CHAMP
WATCH: HIMA'S HISTORIC RACE- THE NEW 400M WORLD JR CHAMPThanks Rahul Pawar for sharing the video
Posted by Athletics Federation of India on Thursday, July 12, 2018