ന്യൂഡൽഹി ; നരേന്ദ്ര മോദി സർക്കാർ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യത്ത് സൃഷ്ടിച്ചത് 2.2 കോടി തൊഴിലവസരങ്ങൾ. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
കഴിഞ്ഞ വർഷം മാത്രം 1.3 കോടി തൊഴിലവസരങ്ങളാണ് രാജ്യത്ത് സൃഷ്ടിക്കപ്പെട്ടത്.2017ല്‍ രാജ്യത്ത് എത്ര തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടു എന്ന് കണ്ടെത്തുന്നതിനൊപ്പം രാജ്യത്ത് പ്രതിവര്‍ഷം എത്രത്തോളം തൊഴിലുകള്‍ ആവശ്യമാണ് എന്ന് കണ്ടെത്തുന്നതിനുമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
2017-2018 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 17 മുതല്‍ 30 ലക്ഷം തൊഴിലുകളാണ് നിര്‍മാണ മേഖലയില്‍ ഉണ്ടായതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.ഇതിൽ തന്നെ കേന്ദ്ര സർക്കാർ പദ്ധതികളായ മുദ്ര യോജന,റോഡ് തുടങ്ങിയ മേഖലകളിലാണ് കൂടൂതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത്.
രാജ്യത്ത് 2017 ൽ തൊഴിലില്ലായ്മയുടെ രൂക്ഷത കുറയ്ക്കാൻ 75 ലക്ഷം തൊഴിലവസരങ്ങളാണ് വേണ്ടിയിരുന്നത്.
തൊഴിലുകള്‍ എത്രത്തോളം വേണമെന്ന് കണ്ടെത്തുന്നതിന് ആവശ്യമായ വ്യക്തമായ സര്‍വേ റിപ്പോര്‍ട്ട് ഇല്ലാത്തതിനെ തുടര്‍ന്നാണ് ഇത് തയ്യാറാക്കിയതെന്ന് സാമ്പത്തികോപദേശക കൗണ്‍സില്‍ അംഗം സുര്‍ജിത് ഭല്ല പറഞ്ഞു.
സെന്റര്‍ ഫോര്‍ മൈനോരിറ്റി ഇന്ത്യന്‍ എക്കണോമി, ബോംബെ സ്റ്റോക് എക്സ്ചേഞ്ച് എന്നിവ തയ്യാറാക്കിയ റിപ്പോർട്ടുകൾ തള്ളിയാണ് സാമ്പത്തിക ഉപദേശക കൗൺസിലിന്റെ റിപ്പോർട്ട്.