ക്വറ്റ ; പാകിസ്ഥാനിൽ തിരഞ്ഞെടുപ്പു റാലികൾക്കിടെയുണ്ടായ ചാവേർ സ്ഫോടനത്തിൽ രണ്ട് സ്ഥാനാർഥികളടക്കം തൊണ്ണൂറുപേർ മരിച്ചു. ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകളിലാണ് സ്ഫോടനം ഉണ്ടായത്.
ബലൂചിസ്ഥാൻ അവാമി പാർട്ടി സ്ഥാനാർഥിയായ സിറാജ് റെയ്സാനിയാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.
മുൻ മുഖ്യമന്ത്രി നവാബ് അസ്ലം റെയ്സാനിയുടെ സഹോദരനാണ് സിറാജ്. എംഎംഎ പാർട്ടിയുടെ നേതാവ് അക്രം ഖാൻ ദുറാനിയുടെ റാലിക്കിടെയാണ് രണ്ടാം സ്ഫോടനമുണ്ടായത്.
ദുറാനി പരുക്കേൽക്കാതെ രക്ഷപെട്ടെങ്കിലും സ്ഫോടനത്തിൽ അഞ്ചുപേർ മരിച്ചു.