ന്യൂഡൽഹി ; ഇന്ത്യയെ തകർക്കാൻ വാരിക്കൂട്ടിയ ആണവായുധങ്ങളും,മിസൈലുകളും ഒരു നേരത്തെ പട്ടിണി പോലും അകറ്റില്ലെന്ന് ചൈനയ്ക്ക് ഒടുവിൽ മനസ്സിലായിരിക്കുന്നു.
അമേരിക്കയുമായുള്ള വ്യാപാര ബന്ധം ഉലഞ്ഞതോടെ അന്നം മുട്ടാതിരിക്കാൻ ആഹാരവും,മരുന്നുമുൾപ്പെടെയുള്ളവയ്ക്കായി ചൈന ഇന്ത്യയെ സമീപിക്കുന്നു.
ഇന്ത്യയിൽ നിന്നും മരുന്നുകൾ ഇറക്കുമതി ചെയ്യാൻ ചൈന തയ്യാറായിരിക്കുന്നതായി കഴിഞ്ഞ ദിവസം തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.ഇപ്പോഴിതാ അരി,സോയാബീൻ,പഞ്ചസാര,പരിപ്പ് വർഗ്ഗങ്ങൾ എന്നിവ ഇന്ത്യയിൽ നിന്നും വൻ തോതിൽ ഇറക്കുമതി ചെയ്യാനുള്ള ഒരുക്കത്തിലാണ് ചൈന.
ലോകത്ത് ഏറ്റവും കുടുതൽ അരിയും,പഞ്ചസാരയും ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയാണ്.അരി ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന രാജ്യമാകട്ടെ ഇന്ത്യയും.അതുകൊണ്ടു തന്നെ അടിയന്തിരാവശ്യം പരിഗണിച്ച് ഇന്ത്യയെ ആശ്രയിക്കുകയല്ലാതെ ചൈനീസ് സർക്കാരിന് മുന്നിൽ മറ്റ് മാർഗ്ഗങ്ങളുമില്ല
ഇതിനിടെ ബസുമതി ഇതരഅരിയുടെ കയറ്റുമതിക്കായി ചൈനീസ് ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ അരി മില്ലുകളില്‍ രഹസ്യമായിപരിശോധനയ്ക്ക് എത്തുകയും ചെയ്തു.
അമേരിക്കയുമായുള്ള ബന്ധം ഉലഞ്ഞതോടെ ചൈന,യൂറോപ്യൻ രാജ്യങ്ങൾ എന്നിവയ്ക്കും ഇനി ഇന്ത്യയെ തന്നെ ആശ്രയിക്കേണ്ടി വരും.നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനെ തുടർന്ന് ഇന്ത്യ കൈവരിച്ച ആഗോള സൗഹൃദവും ഇതിനു തുണയാകും.
കഴിഞ്ഞ മാസം രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും വ്യാപാര ബന്ധത്തെ പറ്റി ചർച്ച ചെയ്തിരുന്നു.ഇന്ത്യയിൽ നിന്നുമുള്ള സോയാബീൻ ഇറക്കുമതിയുടെ തീരുവ ചൈന വെട്ടിക്കുറച്ചതും ഇതിന്റെ ഭാഗമാണെന്ന് കരുതപ്പെടുന്നു.
ഇന്ത്യയുമായി കരാറുകൾ ഒന്നും ഒപ്പ് വച്ചിട്ടില്ലെങ്കിലും മരുന്നുകൾ ഇറക്കുമതി ചെയ്യുന്ന കാര്യത്തിൽ ചൈന അനുകൂല നയമാണ് ഇപ്പോൾസ്വീകരിച്ചിരിക്കുന്നത്.
നിലവിൽ 2017-2018 കാലയളവിൽ 17.3 ബില്യൺ ഡോളറിന്റെ മരുന്നുകളാണ് ഇന്ത്യ അമേരിക്കയിലേക്കും,യൂറോപ്പിലേക്കും കയറ്റുമതി ചെയ്തത്.എന്നാൽ ജനറിക് മരുന്നുകളുടെ ഒരു ശതമാനം മാത്രമാണ് ഇന്ത്യ ചൈനയിലേക്ക് കയറ്റി അയക്കുന്നത്.
ചൈനയിലേക്ക് മരുന്നുകൾ കയറ്റുമതി ചെയ്യാനുള്ള ലൈസൻസുകൾ ആറു മാസത്തിനകം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫാർമസ്യൂട്ടിക്കൽസ് എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ചെയർമാൻ ദിനേഷ് ദുവാ പറഞ്ഞു.
മരുന്നു വിപണിയിലൂടെ ഇന്ത്യക്ക് ചൈനയുമായി നിലനിൽക്കുന്ന വ്യാപാര കമ്മി കുറയ്ക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.