മുംബൈ : പ്രേമാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു പൊള്ളലേല്പിച്ച പ്രതിയുടെ ശിക്ഷ മാനസാന്തരത്തെ തുടര്‍ന്ന് കോടതി കുറച്ചുകൊടുത്തു. ശിക്ഷ അനുഭവിക്കവെ പൊള്ളലേല്പിച്ച പെണ്‍കുട്ടിയെത്തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് ശിക്ഷയില്‍ ഇളവ് കിട്ടിയത്.
2010 ലാണ് മഹാരാഷ്ട്രയിലെ രത്നഗിരി സ്വദേശിയായ അനില്‍ പട്ടീല്‍ തന്നോടൊപ്പം പഠിച്ചിരുന്ന പെണ്‍കുട്ടിയെ ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ചത്.
തുടര്‍ന്ന് യുവാവിനെ ജില്ലാകോടതി ജീവപര്യന്തം ശിക്ഷക്ക് വിധിക്കുകയായിരുന്നു. ശിക്ഷ അനുഭവിക്കവെ ഒത്തുതീര്‍പ്പിന് തയ്യാറായ യുവാവ് പെൺകുട്ടിയെ വിവാഹം കഴിച്ചു. കൂടാതെ പെണ്‍കുട്ടിയുടെ മുഖത്തിനേറ്റ വൈരൂപ്യം പ്ലാസ്റ്റിക് സര്‍ജറിയിലൂടെ നീക്കം ചെയ്യാനായി സ്വന്തം ശരീരത്തില്‍നിന്നുള്ള ചര്‍മം യുവാവ് നല്കുവാനും തയ്യാറായി.
അതോടെ എട്ടു വര്‍ഷത്തെ ശിക്ഷ അനുഭവിച്ച പ്രതി വിവാഹിതനായ തന്നെ മോചിപ്പിക്കണമെന്ന ആവശ്യവുമായി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. വിവാഹം കഴിഞ്ഞ കാര്യം അന്വേഷിച്ച് സ്ഥിരീകരിക്കാന്‍ കോടതി പ്രോസിക്യൂട്ടര്‍ക്ക് ഉത്തരവ് നല്കി. അത് സ്ഥിരീകരിക്കപ്പെട്ടതോടെ ജീവപര്യന്തം എട്ടുവര്‍ഷമാക്കി കുറച്ചുകൊടുക്കുകയായിരുന്നു.