പത്തനംതിട്ട ; രുചി വൈവിധ്യം കൊണ്ടും അചാര പെരുമ കൊണ്ടും ചരിത്ര പ്രശസ്തമായ ആറന്മുള വള്ള സദ്യക്ക് ഇന്ന് തുടക്കമാകും
മൂന്ന് മാസക്കാലം നീണ്ടു നിൽക്കുന്ന വള്ളസദ്യയിൽ വിവിധ പള്ളിയോടങ്ങൾക്കായി ഇതുവരെ 350 ഓളം വഴിപാട് വള്ളസദ്യകൾ ബുക്ക് ചെയ്ത് കഴിഞ്ഞു. പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുന്നു എന്ന പ്രത്യേകതയും ഇക്കുറി വള്ള സദ്യക്കുണ്ട്.
ഇനിയുള്ള മൂന്ന് മാസക്കാലം ഭക്തസഹസ്രങ്ങൾ പാർത്ഥസാരഥീ ക്ഷേത്രത്തിന്റെ തിരുമുറ്റത്തിരുന്ന് ഭഗവത് പ്രസാദം കഴിക്കും .കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള 52 പള്ളിയോടങ്ങൾ വിവിധ ദിവസങ്ങളിലായി വള്ളസദ്യയിൽ പങ്കെടുക്കും .
വള്ളസദ്യയുടെ ഉദ്ഘാടനം ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എ .പത്മകുമാർ നിർവഹിക്കും .
തുടക്ക ദിവസമായ ഇന്ന് കോയിപ്രം ,തെക്കേമുറി ,മാരാമൺ എന്നീ പള്ളിയോടങ്ങൾക്കാണ് വഴിപാട് വള്ളസദ്യ, .ഉദിഷ്ട്ടകാര്യസിദ്ധി, സർപ്പദോഷപരിഹാരം, സന്താനലബ്ധി എന്നിയക്കാണ് ഭക്തർ ആറന്മളയപ്പന് വള്ളസദ്യ വഴിപാട് നടത്തുന്നത് .
ആറൻമുള പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന വള്ളസദ്യ ഒക്ടോബർ രണ്ട് വരെ ഉണ്ടാകും .