ന്യൂഡല്‍ഹി : അയൽക്കാരൻ തട്ടിക്കൊണ്ടു പോയ കൗമാരക്കാരിയെ പൊലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി. തിലക് വിഹാര്‍ പോലീസ് സ്റ്റേഷനിലാണ് കൗമാരക്കാരിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രിയാണ് സംഭവം. അയല്ക്കാരന് തട്ടിക്കൊണ്ടുപോയ തന്റെ മകളെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. മകളും അയല്ക്കാരന്റെ മകനും തമ്മിലുള്ള വിവാഹം നടത്തണമെന്ന് അയാള്‍ ആവശ്യപ്പെട്ടിരുന്നു.എന്നാൽ മകള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹം നടത്താന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി.
തുടർന്ന് പോലീസ് വിളിച്ചതിനെത്തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ മൂന്ന് ആണ്മക്കളെയും പോലീസ് സ്റ്റേഷനിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു.