ബിദാർ ; കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയ സംഘത്തിലേതെന്ന് സംശയിച്ച് ഐ ടി വിദഗ്ദനായ യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു.കൂടെയുണ്ടായിരുന്ന മൂന്നുപേർക്ക്ഗുരുതരമായി പരിക്കേറ്റു.ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അസമാണ് കൊല്ലപ്പെട്ടത്.
കർണാടകയിലെ ബിദാറിൽ വെള്ളിയാഴ്ച്ച വൈകിട്ടാണ് സംഭവം.ഹൈദരാബാദ് സ്വദേശികളായ അസാം,ബഷീർ,സൽമാൻ,അക്രം എന്നിവർ യാത്രയ്ക്കിടെ വാഹനം നിർത്തി റോഡിലുണ്ടായിരുന്ന കുട്ടികൾക്ക് ചോക്ലേറ്റ് നൽകിയതുമുതലാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
കുട്ടികള്‍ക്ക് കാറിലുണ്ടായിരുന്നയാള്‍ ചോക്ലേറ്റ് നല്‍കുന്നത് ഗ്രാമവാസിയായ ഒരാള്‍ കണ്ടു. ഇതേത്തുടര്‍ന്ന് കുട്ടികളെ മിഠിയി നല്കി തട്ടിയെടുക്കുന്ന സംഘം ഗ്രാമത്തില്‍ എത്തിയെന്ന് ഇയാള്‍ മറ്റുള്ളവര്‍ക്ക് വാട്സ് ആപ്പ് ഗ്രൂപ്പില്‍ സന്ദേശം അയച്ചു. തുടര്‍ന്ന് ഗ്രാമത്തിലെ ആളുകള്‍ കൂട്ടത്തോടെ കാറിലെത്തിയ യുവാക്കളെ ആക്രമിക്കുകയുമായിരുന്നു. ഇവര്‍ ഉടന്‍ തന്നെ കാറില്‍ കയറി ഓടിച്ചുപോയെങ്കിലും ചില ഗ്രാമവാസികള്‍ ഇവരെ ഇരു ചക്ര വാഹനങ്ങളിൽ പിന്തുടർന്നു.
ഇതിനിടെ കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു. ഇതോടെ പിന്നാലെയെത്തിയ ഗ്രാമവാസികള്‍ ഇവരെ വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് പോലീസ് സംഭവസ്ഥലത്തെത്തിയതോടെ മുഹമ്മദ് അസം കൊല്ലപ്പെട്ടിരുന്നു. കൂടെയുണ്ടായിരുന്ന മറ്റുള്ളവരെ ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടർന്ന് പൊലീസ് ഗ്രാമവാസികളായ 32 പേരെ അറസ്റ്റ് ചെയ്തു.