മിഡ്നാപുർ : പ്രധാനമന്ത്രിയുടെ മിഡ്നാപുർ റാലിയിൽ താൽക്കാലികമായി നിർമിച്ച പന്തൽ തകർന്നുവീണ് ഇരുപതോളംപേർക്ക് പരിക്ക് . മഴയിൽനിന്നും രക്ഷനേടാൻ പ്രധാനകവാടത്തിന് അരികിലായി നിർമിച്ച പന്തൽ തകർന്നു വീണാണ് അപകടം ഉണ്ടായത്.അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കുപറ്റിയതായാണ് ഔദ്യാഗിക വിവരം .
#WATCH PM Narendra Modi tears up while talking to one of the injured people in hospital. Several were injured after a portion of a tent collapsed during PM's rally in Midnapore earlier today. #WestBengal pic.twitter.com/04AOX9CJri
— ANI (@ANI) July 16, 2018
അപകടത്തിന് മുൻപേ പ്രധാനമന്ത്രി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പ്രസംഗത്തിനിടെ പന്തൽ തകർന്നു വീഴുന്നതു കണ്ട പ്രധാനമന്ത്രി തന്റെ സുരക്ഷ ഉദ്യോഗസ്ഥനോട് പെട്ടെന്ന് തന്നെ ഇടപെടാൻ നിർദ്ദേശിക്കുന്നുണ്ടായിരുന്നു.ബിജെപി പ്രവർത്തകർ ഉൾപ്പടെ ഒട്ടനവധിപേർ പന്തലിനുള്ളിൽ അപകടസമയത്ത് ഉണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥരും ഡോക്ടർമാരും ബിജെപി പ്രവർത്തകരും ഇടപെട്ട് തക്കസമയത്ത് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ വൻ ദുരന്തമാണ് ഒഴിവായത്.
#WATCH One of the injured, in hospital requests PM Modi for an autograph, PM obliges. Several were injured after a portion of a tent collapsed during PM's rally in Midnapore earlier today. #WestBengal pic.twitter.com/3IlgwAgZrn
— ANI (@ANI) July 16, 2018
പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ പ്രധാനമന്ത്രി സന്ദർശിച്ചു. എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശ്വസിപ്പിച്ചാണ് മോദി ആശുപത്രി വിട്ടത്. ഇതിനിടയിൽ പരിക്കേറ്റ് കിടക്കുന്നവർ പ്രധാനമന്ത്രിയോട് ഓട്ടോഗ്രാഫ് ചോദിക്കുന്നതും കാണാമായിരുന്നു. അതിലൊരാൾക്ക് പ്രധാനമന്ത്രി ഓട്ടോഗ്രാഫ് നൽകുകയും ചെയ്തു.
അതേസമയം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ പൊതുസമ്മേളനത്തിൽ മോദി രൂക്ഷമായി വിമർശിച്ചു. സംസ്ഥാനത്ത ഭരണകൂടം രാഷ്ട്രിയ എതിരാളികളെ ഉന്മൂലനം ചെയ്യുകയാണെന്നും മമതയുടെ സിന്‍ഡിക്കേറ്റ് ജനങ്ങളുടെ ആരാധന സ്വാതന്ത്ര്യത്തിൽ പോലും കൈകടത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മിഡ് നാപ്പൂറിൽ കർഷക റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.