കന്യാകുമാരി : തമിഴ്നാട്ടിൽ എസ്.ഡി.പിഐക്ക് പരിപാടി നടത്താൻ സൗകര്യം കൊടുക്കുന്നത് സിപിഎം ഓഫീസിൽ നിന്ന് . എസ്.ഡി.പി.ഐ തേങ്ങാപ്പട്ടണത്ത് നടത്തിയ പരിപാടിക്കാണ് സിപിഎം ഓഫീസിൽ നിന്ന് സഹായം ചെയ്തു കൊടുത്തത്.
അഭിമന്യു വധത്തെ തുടർന്ന് കേരളത്തിൽ എസ്.ഡി.പി.ഐക്കും പോപ്പുലർ ഫ്രണ്ടിനുമെതിരെ ദുർബ്ബലമായ പ്രതിഷേധം സംഘടിപ്പിക്കുന്നത് മറ്റ് സംസ്ഥാനങ്ങളിൽ ഇവരുമായി ചേർന്ന് നിൽക്കുന്നതു കൊണ്ടാണെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് സംഭവം. കഴിഞ്ഞ ജൂലൈ 15 ന് തേങ്ങാപ്പട്ടണത്തിൽ എസ്.ഡി.പി.ഐ നടത്തിയ യോഗത്തിനാണ് വൈദ്യുതിയും മറ്റ് സൗകര്യങ്ങളും എകെജി സ്മാരകത്തിൽ നിന്ന് നൽകിയത്.
https://www.youtube.com/watch?v=41kDwMvA4SM&t=9s
എകെജി സ്മാരകത്തിൽ എസ്.ഡി.പി.ഐ കൊടികൾ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സ്മാരകത്തിന്റെ ഭിത്തിയിൽ എകെജി ഉൾപ്പെടെയുള്ള സിപിഎം നേതാക്കളുടെ ചിത്രങ്ങളും കാണാം. എസ്.ഡി.പി.ഐ പ്രവർത്തകർ തന്നെയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.
അഭിമന്യു വധത്തെ തുടർന്ന് പോപ്പുലർ ഫ്രണ്ടിനെതിരെ ദുർബ്ബലമായ പ്രതിഷേധം നടത്തുന്ന സിപിഎമ്മിന് മറ്റൊരു തിരിച്ചടിയാവുകയാണ് എസ്.ഡി.പി.ഐയുമായുള്ള ബാന്ധവം. ഇന്നലെ എസ്.ഡി.പി.ഐ നേതാക്കളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതും ഈ രഹസ്യ ബാന്ധവത്തിന്റെ സൂചനയാണെന്ന് ആരോപണമുണ്ട്.