ന്യൂഡൽഹി : താജ് മഹലിന്റെ സംരക്ഷണത്തിനായി നൂറു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയുമായി കേന്ദ്രസർക്കാർ.പദ്ധതിയിൽ പ്രകൃതിമലിനീകരണം കുറക്കുന്നത് മുതൽ താജ് മഹലിന്റെ പരിധിയിൽ പ്രകൃതിസൗഹൃദ വാഹന സൗകര്യം ലഭ്യമാക്കുന്നത് വരെയുള്ള കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു.
ഒപ്പം അമിതമായി മലിനീകരണം ഉണ്ടാക്കുന്ന ഫാക്ടറികൾക്കെതിരെ നിയമനടപടിയെടുക്കുക , ബയോ- എത്തനോൾ പദ്ധതി നടപ്പാക്കുക ,യമുനാ നദിയുടെ സംരക്ഷണം ,ഖര – ദ്രാവക മാലിന്യങ്ങളുടെ നിർമാർജനം തുടങ്ങിയ വമ്പൻ പദ്ധതികൾ അടങ്ങുന്ന രൂപരേഖ സുപ്രീം കോടതിക്ക് കൈമാറി.
താജ് മഹലിന്റെ സംരക്ഷണത്തിൽ സർക്കാർ ശ്രദ്ധചെലുത്തുന്നില്ല എന്ന സുപ്രീം കോടതിയുടെ പരാമർശം തീർത്തും വേദനാജനകമാണെന്നും താജ് മഹലിന്റെ സംരക്ഷണത്തിനായി സാധ്യമായ എല്ലാ പദ്ധതികളും നടപ്പാക്കുമെന്നും കേന്ദ്രഗതാഗത വകുപ്പ് മന്ത്രി നിതിൻഗഡ്കരി മാധ്യമങ്ങളോട് പറഞ്ഞു മാത്രമല്ല പ്രകൃതിമലിനീകരണം ഉണ്ടാക്കുന്ന എല്ലാ ഫാക്ടറികളും അടച്ചുപൂട്ടുമെന്നും എന്നാൽ മലിനീകരണം ഒഴിവാക്കി പ്രവർത്തിക്കാൻ തയ്യാറുള്ള ഫാക്ടറികളെ തുടരാൻ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.