ആലപ്പുഴ : പോപ്പുലർ ഫ്രണ്ട് – ക്യാമ്പസ് ഫ്രണ്ട് തീവ്രവാദികൾ അറുകൊല ചെയ്ത എ ബി വി പി ചെങ്ങന്നൂർ നഗർ സമിതി പ്രസിഡന്റ് വിശാലിന്റെ വധത്തിൽ കൊലയാളികളെ സംരക്ഷിക്കാൻ സർക്കാരിന്റെ ഗൂഢ നീക്കം .കേസ് നടത്തിപ്പിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന വിശാലിന്റെ പിതാവിന്റെ ആവശ്യത്തിനു വിചിത്ര വാദം നിരത്തി സർക്കാരിന്റെ എതിർപ്പ് .കാലങ്ങളായി തുടർന്ന സി പി എം പോപ്പുലർ ഫ്രണ്ട് രഹസ്യ ബാന്ധവമാണ് ഇതോടെ പുറത്തു വരുന്നത് .
2012 ജൂലൈ പതിനാറിനാണ് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് കവാടത്തിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥികൾക്ക് സ്വീകരണം നല്കുന്നിതിന്ടെ യാതൊരു പ്രകോപനവും ഇല്ലാതെ ഒരു സംഘം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വിശാലിനെ കുത്തി വീഴ്ത്തിയത് .തുടക്കം മുതൽ തന്നെ കൊലപാതകക്കേസ് അട്ടിമറിക്കാൻ അണിയറയിൽ നീക്കം നടന്നിരുന്നു .കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ, ഇവർക്ക് സഹായം നൽകിയവർ ഉൾപ്പെടെ ഇരുപതു പ്രതികളെ അറസ്റ് ചെയ്തു എങ്കിലും കേസിൽ കുറ്റ പത്രം നൽകുന്നതിന് അഞ്ചു വർഷമാണ് അന്വേഷണ സംഘം എടുത്തത് .
ഇതിനു പിന്നാലെയാണ് കേസിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണം എന്ന വിശാലിന്റെ പിതാവ് വേണുഗോപാൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയെ സർക്കാർ എതിർത്തത് .വിശാൽ വധം തീവ്രവാദ അക്രമം അല്ല .കേസ് സമൂഹത്തിനെ ഒരു തരത്തിലും ബാധിക്കില്ല എന്നിവയാണ് പ്രതികൾക്ക് അനുകൂലമായി സർക്കാർ കോടതിയിൽ വാദിച്ചത്. ഇതോടെ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണം എന്ന ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളുകയായിരുന്നു.
സിപിഎമ്മുകാർ പ്രതികളായ കേസുകളിൽ പോലും സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ എതിർക്കാതിരുന്ന സർക്കാർ പോപ്പുലർ ഫ്രണ്ടുകാർക്കെതിരെയുള്ള കേസിൽ എതിർക്കുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് വിശാലിന്റെ കേസുമായി ബന്ധപ്പെട്ട അഡ്വ. പ്രതാപൻ വ്യക്തമാക്കി. കേസ് എൻ.ഐ.എ അന്വേഷിക്കണമെന്ന് വിശാലിന്റെ അച്ഛനും ആവശ്യപ്പെട്ടിട്ടുണ്ട്.