ചെന്നൈ : ചെന്നൈ ഐനാവാരത്ത് 11 വയസുകാരിയെ 21 പേർ ഏഴുമാസം പീഡിപ്പിച്ചതായി പരാതി.സംഭവത്തിൽ 18 പേരെ പോലീസ് അറസ്റ്റ് ചെയ്തു.പീഡനത്തിനിരയാകപ്പെട്ട കുട്ടിയും കുടുംബവും താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് പിടിയിലായത്. അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റിയും ലിഫ്റ്റ് ഓപ്പറേറ്ററും വെള്ളം വിതരണം ചെയ്യുന്നയാളും പിടിക്കപെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ട്.
ജനുവരിയിൽ കുട്ടിയെ മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി പീഡിപ്പിക്കുകയും അതിന്റെ ചിത്രങ്ങൾ പകർത്തുകയുമായിരുന്നു .ശേഷം ഈ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് കഴിഞ്ഞ ഏഴുമാസമായി മറ്റുള്ളവർ കുട്ടിയെ പീഡിപ്പിച്ചത്.
തന്നെ ലൈംഗികമായി ഉപയോഗിക്കുന്ന കാര്യം സഹോദരിയോട് പറഞ്ഞതോടെയാണ് കാര്യങ്ങൾ പുറത്താകുന്നത് . കുട്ടിയുടെ സഹോദരി അമ്മയെ വിവരം അറിയിക്കുകയായിരുന്നു.ശേഷം അമ്മയാണ് ഐനാപുരത്തെ ജി 5 പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ 18 പേരെ പോലീസ് അറസ്റ്റ് ചെയ്തു .കുറ്റവാളികൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പ് ചുമത്തി റിമാൻഡ് ചെയ്തു .