ഹൈദരാബാത് : സ്മാർട്ട് ഫോൺ നൽകാത്തതിൽ പ്രകോപിതനായ പത്തൊമ്പതുകാരൻ പതിനേഴുകാരനെ ചുട്ടുകൊന്നു. തെലങ്കാനയിലെ ആദിബത്തയിലാണ് സംഭവം.ഡി പ്രേം എന്ന 17 കാരനെ കൊലപ്പെടുത്തിയ പ്രേം സാഗർ എന്ന 19 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
തന്റെ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ പ്രേംസാഗർ സുഹൃത്തിനോട് ഫോൺ ചോദിക്കുകയായിരുന്നു.എന്നാൽ അത് നല്കാൻ വിസമ്മതിച്ചതിനാലാണ് കൊല നടത്തിയതെന്ന് പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തി.
ബൈക്കിൽ ദൂരയാത്ര പോകാം എന്ന് പറഞ്ഞ് ഇയാൾ പ്രേമിനെ 25 കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. വടികൊണ്ടുള്ള ആക്രമണത്തിൽ ബോധം പോയ പ്രേമിനെ പെട്രോളൊഴിച്ച് കത്തിച്ചു.
പ്രേമിനെ കാണ്മാനില്ല എന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജൂലൈ 14 മുതൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു .തുടർന്നുള്ള പോലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു .പ്രേംസാഗറിനെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു .അറസ്റ്റുചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.