ഇസ്ലാമബാദ് : മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെയും മകൾ മരിയം നവാസിന്റെയും മരുമകൻ മുഹമ്മദ് സഫ്ദാറിന്റെയും ജാമ്യാപേക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി തള്ളി.ജെയിലിൽ കഴിയുന്ന നവാസ് ഷെരീഫിന്റെയും കുടുംബത്തിന്റെയും ജാമ്യാപേക്ഷയാണ് കോടതി തള്ളിയത് .ജൂലായ് നാലിനായിരുന്നു നവാസ് ഷെരിഫ് അടങ്ങുന്ന മൂവർ സംഘത്തിന്റെ വിധി ഹൈ കോടതി പുറപ്പെടുവിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെ ഇവരെ അറസ്റ്റ് ചെയ്തു.
വിധിക്കെതിരെയുള്ള അപ്പീൽ തിങ്കളാഴ്ച കോടതിയിൽ സമർപ്പിച്ചെങ്കിലും ഫലം കണ്ടില്ല.ലണ്ടനിൽ കണ്ടെത്തിയ നാല് ആഡംബര അപ്പാർട്ടുമെന്റുകളുടെ ഉടമസ്ഥത നവാസ് കുടുംബത്തിന്റേതാണെന്ന് തെളിഞ്ഞതോടെയാണ് വിധി വന്നത് .
നവാസ് ഷെരീഫിന് 10 വർഷം തടവും മകൾ മരിയ നവാസിന് 7 വര്ഷം തടവും മരുമകൻ സഫ്ദാറിന് 1 വര്ഷം തടവും കോടതി വിധിച്ചിരുന്നു.
പാക്കിസ്ഥാനിൽ പൊതു തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത് .
അറസ്റ്റുചെയ്യാൻ മിനിറ്റുകൾ ബാക്കിനിൽക്കെ ഷെരീഫിന് തന്റെ അമ്മ ബീഗം ഷമീം അക്തർ നെ കാണാൻ അനുവാദം നൽകിയിരുന്നു.ശേഷം ലാഹോർ വിമാനത്തവാളത്തിൽ എത്തിയ ഇവരെ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യുറോ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു.