ചെന്നൈ : 11 കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ ചെന്നൈയിൽ അഭിഭാഷകർ ആക്രമിച്ചു. അഡീഷണൽ സിറ്റി സിവിൽ കോടതിയിൽ വച്ചായിരുന്നു സംഭവം. വൻ പൊലീസ് സന്നാഹം നോക്കി നിൽക്കെ കോടതി ഇടനാഴിയിൽ വച്ചായിരുന്നു ആക്രമണം.
പ്രതികളെ പൊലീസ് ഏറെ പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. ഇവരെ കുടുംബ കോടതിയിലേക്കും സിബിഐ കോടതിയിലേക്കും കയറ്റിയാണ് രക്ഷിച്ചത്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
Chennai: 17 accused of #ChennaiRapeCase get thrashed by the advocates inside the Court premises when cops were taking them to the prison. #ChennaiHorror @abpnewstv @sansaniABP pic.twitter.com/NgSNW5aUEP
— Pinky Rajpurohit (ABP News) 🇮🇳 (@Madrassan_Pinky) July 17, 2018
ചെന്നൈ ഐനാവാരത്താണ് 11 വയസുകാരിയെ 21 പേർ ഏഴുമാസം പീഡിപ്പിച്ചത് .സംഭവത്തിൽ 18 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.പീഡനത്തിനിരയാകപ്പെട്ട കുട്ടിയും കുടുംബവും താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് പിടിയിലായത്. അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റിയും ലിഫ്റ്റ് ഓപ്പറേറ്ററും വെള്ളം വിതരണം ചെയ്യുന്നയാളും പിടിക്കപെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ട്.
ജനുവരിയിൽ കുട്ടിയെ മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി പീഡിപ്പിക്കുകയും അതിന്റെ ചിത്രങ്ങൾ പകർത്തുകയുമായിരുന്നു .ശേഷം ഈ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് കഴിഞ്ഞ ഏഴുമാസമായി മറ്റുള്ളവർ കുട്ടിയെ പീഡിപ്പിച്ചത്.