കോട്ടയം: കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് വേഗനിയന്ത്രണം ഏർപ്പെടുത്തി. മീനച്ചിലാറ്റിലെ ജലനിരപ്പ് ക്രമാതീതമായതോടെ, ട്രെയിൻ ഗതാഗതം വൈകിട്ട് പൂർണമായും നിർത്തിവെച്ചിരുന്നു.
തുടർന്ന് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷമാണ് വേഗത നിയന്ത്രിച്ച് ട്രെയിൻ കടത്തിവിട്ടു തുടങ്ങിയത്. മണിക്കൂറുകൾ വൈകിയാണ് ട്രെയിനുകൾ ഓടുന്നത്.
എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.45 ന് പുറപ്പെട്ട കായംകുളം പാസഞ്ചര്‍ മൂന്നരമണിക്കൂറായി ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് 2.15ന് ഏറ്റുമാനൂരിലെത്തിയ ട്രെയിന്‍ അഞ്ചരയായിട്ടും ഇവിടെ നിന്ന് പുറപ്പെട്ടിട്ടില്ല. ഉച്ചയ്ക്ക് 2.40ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട കൊല്ലം പാസഞ്ചര്‍ രണ്ടര മണിക്കൂര്‍ വൈക്കത്ത് പിടിച്ചിട്ടു.