കോഴിക്കോട് : വടകര കല്ലാച്ചിയിൽ പ്രകടനം നടത്തിയതിന് എബിവിപിക്കാരെ കൊന്നുകളയുമെന്ന് ഡിവൈഎഫ്ഐ ഭീഷണി. പൊലീസുദ്യോഗസ്ഥരുടെ മുന്നിൽ വച്ചാണ് ഡിവൈഎഫ്ഐ സംഘം കൊലവിളി മുഴക്കിയത്. പൊലീസ് ഇടപെട്ട് ഇവരെ തടയുകയായിരുന്നു.
വടകര കോ ഓപ്പറേറ്റീവ് കോളേജിൽ വിശാൽ അനുസ്മരണം നടത്തിയ എബിവിപി പ്രവർത്തകർക്ക് നേറെ എസ്.എഫ്.ഐക്കാർ അക്രമം അഴിച്ചു വിട്ടിരുന്നു. മൂന്നു പെൺകുട്ടികൾ ഉൾപ്പെടെ ആറു പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ച് നടന്ന വിദ്യാഭ്യാസ ബന്ദിനും പ്രകടനത്തിനും എതിരെയായിരുന്നു കൊലവിളി.
പേരാമ്പ്രയിൽ എസ് എഫ് ഐ നേതാവ് വിഷ്ണുവിനെ ഇന്നലെ രാത്രി പോപ്പുലർഫ്രണ്ട് പ്രവർത്തകർ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. അഭിമന്യുവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ യുടെയും എസ് എഫ് ഐ യുടെ നേതൃത്വത്തിൽ നടക്കുന്ന -കൊല്ലാനാണ് ഉദ്ദേശ്യമെങ്കിൽ എഴുതാനാണ് തീരുമാനമെന്ന പ്രചാരണ പരിപാടികൾക്കിടെ യായിരുന്നു പോപ്പുലർ ഫ്രണ്ട് ആക്രമണം.
ഇതിൽ പ്രതിഷേധിച്ചു കോ ഓപ്പറേറ്റീവ് കോളേജിൽ എസ്എഫ്ഐ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിൽ പങ്കെടുത്ത എസ്എഫ്ഐ പ്രവർത്തകർ വിശാൽ അനുസ്മരണ പരിപാടിക്ക് നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു.