പാർലമെന്റ് ആക്രമിക്കാൻ ഖാലിസ്ഥാനി തീവ്രവാദികളുടെ ഗൂഢാലോചന ; ഡൽഹിയിൽ കനത്ത സുരക്ഷ
ന്യൂ ഡൽഹി : പാർലമെന്റ് മന്ദിരം ആക്രമിക്കാൻ രണ്ട് ഖാലിസ്ഥാനി തീവ്രവാദികൾ ഗൂഢാലോചന നടത്തിയതായി കേന്ദ്ര ഇന്റലിജൻസ് ഏജൻസിക്ക് വിവരം ലഭിച്ചു.വിവരത്തിന്റെ അടിസ്ഥാനത്തിൽ ന്യൂഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി.തീവ്രവാദികൾ സ്ഫോടക വസ്തുക്കളുമായി ഉത്തർപ്രദേശ് രജിസ്ട്രേഷൻ വെളുത്ത ഇന്നോവ കാറിൽ എത്തുമെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്.രണ്ടുപേരെയും ഇന്റലിജൻസ് ഏജൻസി തിരിച്ചറിഞ്ഞിട്ടുണ്ട് . ലക്വിന്ദർ സിംഗ് പർമിന്ദർ സിംഗ് എന്നിവരെയാണ് തിരിച്ചറിഞ്ഞിത്. രണ്ടുപേരും നാൽപ്പതു വയസിനു മുകളിൽ പ്രായം തോന്നിക്കുമെന്നും അത്യാധുനിക സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചിട്ടുള്ള ഇരുവരും നേപ്പാൾ വഴി ഡൽഹിയിലേക്ക് എത്തിയതായുമായി വിവരങ്ങൾ പറയുന്നു.
അതേസമയം ഒരു ദേശിയ മാധ്യമത്തിനും സമാന സന്ദേശവുമായി ഇക്ബാൽ എന്ന വ്യക്തി ടെലഫോണിൽ ബന്ധപ്പെട്ടിരുന്നു.ഉത്തരാഖണ്ഡിലെ ഉദ്ധം സിംഗ് നഗറിൽനിന്നുമാണ് വ്യക്തി സന്ദേശം നൽകിയിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട് .
തീവ്രവാദികൾ, മോഷ്ടിച്ച കാറിലോ അല്ലെങ്കിൽ സർക്കാർ വാഹനത്തിലൊ ആയിരിക്കും സ്ഫോടക വസ്തുക്കൾ എത്തിക്കുന്നതെന്നും സ്വാതന്ത്യദിനത്തിനോ തൊട്ടടുത്ത ദിവസങ്ങളിലോ ആക്രമണം നടത്താനുമാണ് പദ്ധതിയെന്നും വിവരങ്ങൾ പറയുന്നു .
ഇക്ബാൽ എന്ന വ്യക്തി നൽകിയ സന്ദേശത്തിൽ പ്രതിപാദിച്ച രണ്ടുപേരുകൾ 2016 ൽ പഞ്ചാബിലെ നാഭാ ജയിലിൽ നിന്നും രക്ഷപെട്ടവരാണെന്ന് പറഞ്ഞിരുന്നു എന്നാൽ അത് ശെരിയാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല.