പത്തനംതിട്ട: ഓർത്തഡോക്സ് സഭയിലെ ലൈംഗിക വിവാദത്തിൽ ഇരയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വൈദികൻ. യുവതിക്ക് സ്വഭാവദൂഷ്യമുണ്ടായിരുന്നെന്ന് അമ്മ പറഞ്ഞതായി ഒന്നാം പ്രതി ഫാദർ എബ്രഹാം വർഗീസ് പറഞ്ഞു. കേസില്‍ ക്രൈംബ്രാഞ്ച് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്ന വ്യക്തിയാണ് എബ്രഹാം തോമസ്.
യുവതി ബലാല്‍സംഗത്തിനിരയായി എന്ന് പറയപ്പെടുന്ന കാലത്ത് താന്‍ സ്ഥലത്തില്ലായിരുന്നു. ഇക്കാലത്ത് താന്‍ വൈദികപഠനത്തിനായി മറ്റ് സ്ഥലങ്ങളിലായിരുന്നു. യുവതിയെ മോഷണക്കുറ്റമാരോപിച്ചാണ് താന്‍ ജോലിയില്‍ നിന്ന് പുറത്താക്കിയതാണ്. താന്‍ ഒളിവിലല്ലെന്നും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയപ്പോള്‍ മുതല്‍ സ്ഥലത്തുണ്ടെന്നും എബ്രഹാം തോമസ് പറയുന്നു.
അതേസമയം, സംഭവം വിവാദമായതോടെ വീഡിയോ യൂട്യൂബിൽ നിന്നും പിൻവലിച്ചു.