ന്യൂഡൽഹി : എയർസെൽ മാക്സിസ് കേസിൽ മുൻ ധനമന്ത്രി പി ചിദംബരവും മകൻ കാർത്തി ചിദംബരവും ഉൾപ്പെടെ 18 പേരടങ്ങുന്ന കുറ്റപത്രം സിബിഐ കോടതിക്ക് സമർപ്പിച്ചു.2006ല്‍ ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍സെല്‍ കമ്പനിക്ക് 600 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാന്‍ നിയമങ്ങൾ മറികടന്ന് അനുമതി നൽകിയതാണ് കേസ്.ഇതിനായി 26 ലക്ഷം രൂപ കാർത്തി ചിദംബരം കൈക്കൂലി വാങ്ങിയതായാണ് എൻഫോഴ്സ്മെന്റ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
ഒരാഴ്ച്ചക്ക് മുൻപേ കാർത്തി ചിദംബരത്തിനെതിരെയുള്ള കുറ്റപത്രം സമർപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട് മെന്റിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.3600 പേജുകൾ അടങ്ങുന്ന കുറ്റപത്രത്തിലാണ് പി ചിദംബരത്തിന്റെയും പേര് ഉൾപ്പെടുത്തിയിരിക്കുന്നത്.