ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസപ്രമേയം നാളെ ലോ്കസഭ പരിഗണിയ്ക്കും. ചോദ്യോത്തര വേളയും ശൂന്യ വേളയും അടക്കമുള്ള എല്ലാ നടപടിക്രമങ്ങളും റദ്ധാക്കി ഒരു ദിവസ്സം സമ്പൂർണ്ണ ചർച്ചയാണ് നടത്തുക. പൊതുതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഭരണ പ്രതിപക്ഷ പാർട്ടികൾ അവിശ്വാസ പ്രമേയ ചർച്ചയെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാകും സമീപിയ്ക്കുക. അതേസമയം അംഗബലം അനുസരിച്ച് സഭയിൽ വ്യക്തമായ ഭൂരിപക്ഷം കേന്ദ്രസർക്കാരിനുണ്ട്.
അവിശ്വാസ പ്രമേയവുമായ് ബന്ധപ്പെട്ട സ്ഥിതിവിവരം ഇങ്ങനെ . നിലവില്‍ പത്തു സീറ്റ് ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ഭൂരിപക്ഷത്തിനു വേണ്ടത് 266 സീറ്റുകൾ. ബിജെപിയുടെ 271 സീറ്റുകള്‍ ഉള്‍പ്പെടെ 314 അംഗങ്ങള്‍ എന്‍ഡിഎയ്ക്കുണ്ട്. കൂടാതെ നാമനിര്‍ദേശം ചെയ്യപ്പെട്ട രണ്ട് എംപിമാരുടെയും സ്പീക്കറുടെയും പിന്തുണയും ബിജെപിക്ക് കരുത്താകും. എന്‍ഡിഎയിലെ രണ്ടാമത്തെ കക്ഷിയായ ശിവസേനയ്ക്ക് 18 അംഗങ്ങളാണുള്ളത്. ഇവരും അവിശ്വാസത്തെ എതിർക്കില്ല.
മറുവശത്തു കോണ്‍ഗ്രസിനു 48 എംപിമാരും ടിഡിപിക്ക് പതിനാറും എന്‍സിപിക്ക് ഏഴും എംപിമാരുണ്ട്. യുപിഎയ്ക്കു പുറത്തുള്ള തൃണമൂലിന് 34 അംഗങ്ങളാണുള്ളത്. തെലങ്കാന രാഷ്ട്രസമിതി (11), സിപിഎം (9), എസ്പി (7) തുടങ്ങിയവയാണു മറ്റു പ്രധാന കക്ഷികള്‍.
37 എംപിമാരുള്ള എഐഎഡിഎംകെ അവിശ്വാസപ്രമേയത്തെ എതിർക്കാൻ തിരുമാനിച്ചു. 20 എംപിമാരുള്ള ബിജു ജനതാദളും സര്‍ക്കാരിനെതിരേ വോട്ടു ചെയ്യാൻ സാധ്യതയില്ല. അതായത് വർഷകാല സമ്മേളനത്തിൽ നാളെ അവതരിപ്പിയ്ക്കുന്ന അവിശ്വാസപ്രമേയം മോദിസർക്കാരിന് ഒരു വിധത്തിലും ഭീഷണി ആകില്ല.
കോണ്‍ഗ്രസ്, ടിഡിപി, സിപിഎം, സിപിഐ, തൃണമൂല്‍, മുസ്ലിം ലീഗ്, ആര്‍എസ്പി, എന്‍സിപി എന്നീ പാര്‍ട്ടികള്‍ സംയുക്തമായാണ് നോട്ടിസ് നല്‍കിയത്.