ന്യൂഡൽഹി: ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് വിദേശത്തേക്ക് കടന്ന എട്ട് പ്രവാസികളുടെ പാസ്പോർട്ട് വനിതാ ശിശു ക്ഷേമ മന്ത്രാലയം റദ്ദാക്കി. രണ്ട് മാസത്തിനിടെ 70 തോളം പരാതികൾ കമ്മിറ്റിക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കുടുംബത്തെ ഉപേക്ഷിച്ച് നാടുവിടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് വനിതാ ശിശുക്ഷേമ മന്ത്രാലയവും,വിദേശകാര്യ മന്ത്രാലയവും, ആഭ്യന്തര മന്ത്രാലയവും സംയുക്തമായി പ്രത്യേക സമിതി രൂപികരിച്ചിരുന്നു.
പരാതി അറിയിക്കുന്നതിന് ഓൺലൈൻ പോർട്ടൽ സ്ഥാപിക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്. ഇതിനായി വിവാഹ രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ മന്ത്രാലയത്തിന് കൈമാറാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.