കോട്ടയം : ഹിന്ദു സ്ത്രീകളെ ആക്ഷേപിക്കുന്ന രീതിയിൽ നോവൽ പ്രസിദ്ധീച്ച മാതൃഭൂമിയുടെ പ്രസിദ്ധീകരണങ്ങൾ ഉപേക്ഷിക്കുമെന്ന് ഏറ്റുമാനൂരപ്പൻ കോളേജ് അധികൃതർ. മാതൃഭൂമി പത്രവും അതിനോട് ബന്ധപ്പെട്ട എല്ലാ പ്രസിദ്ധീകരണങ്ങളും ബോയ്ക്കോട്ട് ചെയ്യാൻ കോളേജ് തീരുമാനമെടുത്തെന്നാണ് റിപ്പോർട്ട്.
ജൂലൈ 15 മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലായിരുന്നു ഹിന്ദു സ്ത്രീകൾക്കെതിരെ അപമാനകരമായ പരാമർശമുണ്ടായത് . എസ് ഹരീഷ് എഴുതുന്ന നോവലിൽ ഹിന്ദു സ്ത്രീകൾ കുളിച്ച് അമ്പലത്തിൽ പോകുന്നത് ലൈംഗിക ബന്ധത്തിന് തയ്യാറാണെന്ന് അറിയിക്കുന്നതിനാണെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ഏറ്റുമാനൂരപ്പൻ കോളേജ് അധികൃതരുടെ തീരുമാനം.
എറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിന് തൊട്ടടുത്താണ് കോളേജ് സ്ഥിതി ചെയ്യുന്നത്. എം.ജി സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് നടത്തുന്നത് ഏറ്റുമാനൂർ എഡ്യൂക്കേഷൻ സൊസൈറ്റിയാണ്.