ആലുവ : പീഡനവിവരം മറച്ചുവച്ചകുറ്റത്തിന് ജനസേവാ ശിശുഭവൻ ചെയർമാൻ ജോസ് മാവേലിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.സ്ഥാപനത്തിന്റെ ഉടമയായിരുന്നിട്ടും കുട്ടികൾ പീഡനത്തിനിരയായത് മറച്ചുവച്ചതിന് പോക്സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. തങ്ങൾ അനുഭവിക്കുന്ന പീഡനങ്ങൾ ചെയർമാനെ അറിയിക്കാൻ അവസരം ലഭിക്കാറില്ലെന്ന് കുട്ടികൾ മൊഴി നൽകിയിരുന്നു.
ജീവനക്കാരാണ് തങ്ങളെ മർദ്ദിച്ചിരുന്നത്. ജോസ് മാവേലിയോടോ മറ്റ് ചുമതലപ്പെട്ടവരോടോ പീഡന വിവരം അറിയിച്ചാല്‍ അതിന്റെ പേരിലും മര്ദ്ദനമുറപ്പായിരുന്നു.കുട്ടികളെ പീഡിപ്പിച്ചതിന് ശിശുഭവനിലെ മുൻ അന്തേവാസിയെയും,പീഡനവിവരങ്ങൾ മറച്ചുവച്ചതിന് കമ്പ്യൂട്ടർ ആധ്യാപകൻ റോബിനെയും അറസ്റ്റ് ചെയ്തു .
ആലുവ ശിശുഭവനിൽ കുട്ടികൾ മാനസികവും ശാരീരികവുമായി പീഡനങ്ങൾക്ക് ഇരയാകേണ്ടിവന്നതായി സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. ജീവന് അപായപ്പെടുത്താനുള്ള ശ്രമം പോലും നടന്നിരുന്നുവെന്ന് കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്.കേസിലെ തുടർനടപടികളുടെ ഭാഗമായി ജോസ് മാവേലിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.