കോഴിക്കോട്: മാതൃഭൂമിയിലെ ഹിന്ദു വിരുദ്ധ നോവലിനെ അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട മുൻ മന്ത്രിയും സിപിഎം പിബി അംഗവുമായ എം എ ബേബിക്ക് മറുപടിയുമായി സംവിധായകന അലി അക്ബർ രംഗത്തെത്തി. ബേബിയുടെ പോസ്റ്റിന് കമന്റായാണ് അലി അക്ബർ മറുപടി നൽകിയത്.
പ്രിയ എംഎ ബേബി ഓരോ വിശ്വാസിക്കും ക്ഷേത്രം താൻ തന്നെയാണ് തന്റെ ശരീരത്തെയും മനസ്സിനേയുമാണ് അവിടെ ദർശിക്കുന്നത്, അവിടെ വരുന്ന സ്ത്രീകളുടെ അരക്കെട്ടിന്റെയും നിതംബത്തിന്റെയും വണ്ണമെടുക്കാനല്ല പൂജാരി നിലകൊള്ളുന്നത്. ദേവഹിതത്തിനനുസരിച്ച് പൂജകൾ നടത്താനാണ്. അവരെ ഭോഗികളാക്കി കഥ എഴുതിയാൽ കഥാകൃത്തിനെ മാലയിട്ടു സ്വീകരിക്കണോ, ഈ രാജ്യത്തെ ഹൈന്ദവ സ്ത്രീകൾ കഴപ്പ് തീർക്കാനാണ് ക്ഷേത്രത്തിൽ പോവുന്നത് എന്നൊരുവൻ എഴുതിയിട്ടും അയാൾ രണ്ടു കാലും വച്ചു നടക്കുന്നത് ഇവിടുത്തെ ഹൈന്ദവ സമൂഹത്തിന്റെ സഹിഷ്ണുത ഒന്ന് കൊണ്ട് മാത്രമാണ്.
മുഹമ്മദ് എന്നൊരു വാക്ക് പറഞ്ഞ ജോസഫിന് കയ്യാണ് പോയത്, അയാളുടെ ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു അതേ ഘാതകർ നിങ്ങളുടെ അനുയായിയുടെ ഹൃദയം പിളർത്തിക്കൊണ്ട് കത്തിപായിച്ചത് താങ്കളുടെ എഴുത്തുകാരനോടുള്ള ഐക്യദാർഡ്യം എവിടെയായിരുന്നു? താങ്കളുടെ കുട്ടി സഖാക്കൾ ദേവിയുടെ യോനിയും അതിൽ നിന്നൊലിച്ചിറങ്ങുന്ന രക്തവും പകർത്തി ആഘോഷം നടത്തിയപ്പോഴും ആ സമൂഹം വേദനയോടെ പ്രതികരിച്ചു നിങ്ങൾ സഖാക്കൾ അതുകണ്ടു പൊട്ടിച്ചിരിച്ചു.
സഖാവെ ഞാനും ഒരുകാലാകാരനാണ് കന്യാ മറിയത്തെ നഗ്നയായൊന്നു വരയ്ക്കട്ടെ, യേശു മഗ്ദലന മറിയത്തെ ഭോഗിക്കുന്ന ചിത്രം വരക്കട്ടെ, മുഹമ്മദ് ഒരു പിഞ്ചു കുഞ്ഞുമായി രമിക്കുന്ന ചിത്രം വരയ്ക്കട്ടെ. താങ്കൾ ആ വരകളെ കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യമായി കണക്കാക്കി കൂടെ നിൽക്കുമോ… ഇല്ല ഇല്ല ഇല്ല. പകരം ഹിന്ദുവിന്റെ ഏതു പൂജാ ബിംബങ്ങളെയും അപമാനിക്കാം. അതിനു കയ്യടി, സപ്പോർട്ട്… ഇപ്പോൾ ശബ്ദമുയർത്തി തുടങ്ങിയത് സംഘപരിവാറല്ല ഹിന്ദുവിന്റെ ആത്മാഭിമാനമാണ്… അവർ താങ്കളെയും കാറിതുപ്പുമെന്നും അലി അക്ബർ കമന്റിൽ പറയുന്നു.
ഹിന്ദു വിരുദ്ധ പരാമർശമുൾക്കൊള്ളുന്ന നോവലിനെതിരെ യോഗക്ഷേമ സഭയെ മുൻ നിർത്തി സംഘപരിവാർ സംഘടനകൾ ആക്രമണം നടത്തുന്നുവെന്ന തരത്തിലായിരുന്നു ബേബിയുടെ പോസ്റ്റ്. ഇത് കേരളമാണെന്നും ആവിഷ്കാരസ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനും നേരെ ഭീഷണി ഉയർത്താൻ ഇവിടെ ആർക്കും ആവില്ലെന്നും എംഎ ബേബി പോസ്റ്റിൽ പറഞ്ഞിരുന്നു.