തിരുവനന്തപുരം: ജൂലൈ 23 മുതല്‍ വീണ്ടും കേരളത്തില്‍ കനത്ത മഴയുണ്ടാകുമെന്ന് ദുരന്ത നിവാരണ വിഭാഗം മുന്നറിയിപ്പ് നല്കി. ഈ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ വീടുകളിലേക്ക് തിരിച്ച് വരാന്‍ ധൃതി കൂട്ടരുതെന്നും സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നും കേന്ദ്രസംഘം നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ സംസ്ഥാനത്ത് വൻ നാശനഷ്ടങ്ങളാണുണ്ടായത്. ആലപ്പുഴ, കോട്ടയം ജില്ലകളെയാണ് മഴ ഏറ്റവുമധികം ബാധിച്ചത്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായിരുന്നു. പലയിടത്തും വെള്ളം താഴ്ന്ന് തുടങ്ങിയിട്ടേയുള്ളു.