കുറവിലങ്ങാട്: ജലന്ധർ ബിഷപ്പിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീക്കെതിരെ ബിഷപ്പിന്റെ ഭീഷണിയുണ്ടെന്ന് റിപ്പോർട്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് കന്യാസ്ത്രീ മഠത്തിന് പോലീസ് സുരക്ഷ ഏർപ്പെടുത്തി. രഹസ്യാന്വേഷണ വിഭാഗമാണ് കന്യാസ്ത്രീക്ക് ഭീഷണിയുണ്ടെന്ന റിപ്പോർട്ട് നൽകിയത്.
കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ വിഷയത്തിൽ വാർത്തകൾ വരുന്നുണ്ട് .അതോടൊപ്പം തന്നെ ബിഷപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിശ്വാസികള്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെയും കുടി അടിസ്ഥാനത്തിലാണ് സുരക്ഷ നൽകാൻ തീരുമാനമായത്
അതേസമയം അന്വേഷണ സംഘം ബെംഗളൂരുവില്‍ എത്തി കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തുകയാണ്. ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് മഠത്തില്‍ എത്തി എന്നാണ് അന്വേഷണ സംഘത്തിന്റെ സ്ഥിരീകരണം.
പതിനെട്ടോളം കന്യാസ്ത്രീകള്‍ തിരുവസത്രം ഉപേക്ഷിച്ച് മഠത്തില്‍ നിന്ന് പുറത്ത് വന്നു എന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. ഇവര്‍ ഏത് സാഹചര്യത്തിലാണ് തിരു വസ്ത്രം ഉപേക്ഷിച്ചത് എന്നാണ് പോലീസ് അന്വേഷിക്കുന്നത്.ഇവര്‍ക്ക് ഏതെങ്കിലും തരത്തില്‍ ജലന്ധര്‍ ബിഷപ്പിന്റെ അടുത്ത് നിന്ന് മോശമായ പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടോ, ഇതിനെ തുടര്‍ന്നാണോ ഇവര്‍ തിരു വസ്ത്രം ഉപേക്ഷിച്ചതെന്നും അന്വേഷിക്കുന്നുണ്ട്.