ജയ്പുർ : ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച പത്തൊൻപതുകാരനെ കോടതി വധശിക്ഷക്കു വിധിച്ചു. രാജസ്ഥാൻ സ്വദേശി പിന്റുവിനെയാണ് വധശിക്ഷക്ക് വിധിച്ചത് .12 വയസിൽ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ വ്യവസ്ഥചെയ്യുന്ന നിയമം സംസ്ഥാനത്ത് പാസ്സാക്കിയതിനുശേഷം വധശിക്ഷ വിധിക്കുന്ന ആദ്യത്തെ കേസാണിത്. ഒപ്പം, പീഡനത്തിന് വധശിക്ഷ ലഭിക്കുന്ന മൂന്നാമത്തെ കേസും.
കഴിഞ്ഞ മേയ് ഒൻപതിന് മാതാപിതാക്കൾ കുഞ്ഞിനെ നോക്കാൻ ബന്ധുവിനെ ഏൽപിച്ചു പോയി വരുന്നതിനിടയിലാണു പീഡനം നടന്നത്.വീട്ടിൽനിന്ന് ഒരു കിലോമീറ്റർ അകലെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട കുഞ്ഞിനെ 20 ദിവസം ആശുപത്രിയിൽ ചികിത്സിക്കേണ്ടിവന്നു.
മധ്യപ്രദേശിനു പിന്നാലെ, പീഡനത്തിനു വധശിക്ഷ വിധിക്കുന്ന നിയമം പാസാക്കിയ രണ്ടാമത്തെ സംസ്ഥാനമാണു രാജസ്ഥാൻ.