ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഷാഫി പറമ്പിലിനെ നീക്കി. കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഷാഫിയുടെ ഇടപെടലിലാണ് നടപടി. സീറ്റുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി ഉയർന്നിരുന്നു.
ഷാഫി ഇടപെട്ട് സീറ്റ് നല്കിയ സ്ഥാനാര്‍ഥികള്‍ തെരഞ്ഞെപ്പില്‍ കനത്ത പരാജയം എറ്റുവാങ്ങി, ഇതോടെ സംസ്ഥാനത്ത് പല കോണ്‍ഗ്രസ് നോതാക്കളും ഷാഫിക്കെതിരെ പരാതിയുമായി രംഗത്ത് വരികയായിരുന്നു. ഷാഫിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഹൈക്കമാൻഡിനും, യൂത്ത് കോണ്‍ഗ്രസ് നേതൃത്ത്വത്തിനും പരാതി ലഭിച്ചു. സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് ഷാഫി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി കേരളത്തിലെ ചില യൂത്ത് കോണ്‍ഗ്രസ് നേതാക്കളും ആരോപിക്കുന്നു.
ഈ സാഹചര്യത്തിലാണ് ഷാഫിയെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്, കെപിസിസി ജനറല്‍ സെക്രട്ടറി അതല്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനമോ ലക്ഷ്യമിടുന്ന ഷാഫി പറമ്പിലിന് അച്ചടക്ക നടപടി കനത്ത തിരിച്ചിടിയായി.
അതേസമയം യൂത്ത് കോൺഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പദവി രാജിവെച്ചെന്ന് ഷാഫി പമ്പില്‍ പ്രതികരിച്ചു. എന്നാല്‍ തനിക്കേതിരെ അച്ചടക്ക നടപടിയെന്ന വാര്‍ത്ത ഷാഫി നിഷേധിച്ചു. കേരളത്തിലെ സംഘടനാ കാര്യങ്ങളില്‍ കൂടതല്‍ സജീവമാകുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് പാലക്കാട് എംഎല്‍എയുടെ വിശദീകരണം.