തിരുവനന്തപുരം: ന്യൂനപക്ഷവോട്ടിന് വേണ്ടി ഒരു സമൂഹത്തെ മുഴുവന്‍ എന്തിന് വര്‍ഗീയ വാദികളായി ചിത്രീകരിക്കുന്നുവെന്ന ചോദ്യവുമായി അലി അക്ബര്‍. എഴുത്തുകാരനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോള്‍ ക്ഷേത്രത്തിലേക്ക് മുല്ലപ്പൂ ചൂടി കയറിപ്പോകുന്നവരെ ഒരു കൂട്ടര് വേശ്യകള്‍ എന്നു വിളിച്ചാല്‍ അതവരുടെ ആവിഷ്കാര സ്വാതന്ത്ര്യമായും വാദമുഖങ്ങള്‍ വരും. അതിനെയും നിങ്ങള്‍ക്ക് അംഗീകരിച്ചു കൊടുക്കേണ്ടി വരും. ഇല്ലാത്ത വര്‍ഗീയത ചാര്‍ത്തി കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ചേര്‍ന്ന് ഈ രാജ്യത്തെ ക്ഷേത്രങ്ങള്‍ ഇല്ലാതാക്കരുത്. മതംമാറ്റ മാഫിയ ഇതെല്ലാം കണ്ട് ഉള്ളില്‍ ചിരിക്കുന്നുണ്ടാകുമന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങള്‍ തനിക്ക് എല്ലാക്കാലത്തും ഏറെ പ്രിയപ്പെട്ടതാണ്. തിരുവനന്തപുരത്തെ ഒട്ടു മിക്ക ക്ഷേത്രങ്ങളിലും ഞാന്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു. നാളെ ഒരുനേരത്തെ ആഹാരത്തിന് വലയേണ്ടി വന്നാല്‍ കയറിച്ചെല്ലാന്‍ ഒരുപാട് ക്ഷേത്രങ്ങളുണ്ടെന്നും അവിടെ മതം ചോദിക്കാതെ ജാതി ചോദിക്കാതെ വിളമ്പിത്തരാന്‍ ചിരിച്ചു കൊണ്ട് നില്ക്കുന്ന വിളമ്പക്കാരുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അലി അക്ബറിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
നാളെ ഒരുനേരത്തെ ആഹാരത്തിന് വലയേണ്ടി വന്നാല്‍ കയറിച്ചെല്ലാന്‍ ഒരുപാട് ക്ഷേത്രങ്ങളുണ്ടെനിക്ക്. അവിടെ മതം ചോദിക്കാതെ ജാതി ചോദിക്കാതെ വിളമ്പിത്തരാന്‍ ചിരിച്ചു കൊണ്ട് നില്ക്കുന്ന വിളമ്പക്കാരുമുണ്ട്…
അതുകൊണ്ട് തന്നെ ക്ഷേത്രങ്ങള്‍ എനിക്ക് പ്രിയപ്പെട്ടതാണ്..
ഫീസ് കൊടുക്കാനും, വസ്ത്രം വാങ്ങാനും ക്ഷേത്രങ്ങളിലെ ഉത്സവപ്പറമ്പില്‍ കളിച്ച നാടകത്തിലൂടെ എനിക്ക് പണവും കിട്ടിയിട്ടുണ്ട്. അലിഅക്ബര്‍ എന്ന പേര് പറയുമ്പോള്‍ തന്നെ പൂരാടം നക്ഷത്രം എന്നോര്‍ത്ത് പറയുന്ന പൂജാരിമാരെ ഞാന്‍ ഓര്‍ക്കുന്നു.സത്യത്തില്‍ നിങ്ങള്‍ ഹിന്ദു വര്‍ഗീയ വാദികള്‍ എന്നു ഉറക്കെ പറയുമ്പോള്‍ എനിക്ക് ചിരി വരും 40വര്‍ഷമായി ഈ വര്‍ഗീയതയ്ക്കൊപ്പം ഞാനും എന്റെ കുടുംബവും നടക്കുന്നു.
തിരുവനന്തപുരത്തെ ഒട്ടു മിക്ക ക്ഷേത്രങ്ങളിലും ഞാന്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു, പ്രത്യേകിച്ച് ആല്‍ത്തറ കോവിലിനു പുറകില്‍ കുറേക്കാലം താമസിച്ചു അത്രയും കാലം ക്ഷേത്രോത്സവത്തിനു ഈയുള്ളവന്റെ ചെറിയ പങ്ക് ഞാനവിടെ എത്തിക്കുമായിരുന്നു.ഒരു നേരം ഊട്ടിയ, ഒരല്പം സാന്ത്വനം തന്ന ഓരോ ഇടവും എനിക്ക് പ്രിയപ്പെട്ടതാണ്. അപ്പോഴാണ് ക്ഷേത്രം വ്യഭിചാരശാലയാക്കി നോവല്‍ വരുന്നത്.
ഞാനിത് കുറിക്കുമ്പോഴും എശ്യാനെറ്റില് സന്ദീപ് ചൈതന്യ മാക്സിയന്‍ രാമായണം വിളമ്പുന്നത് കേള്‍ക്കുന്നു. പ്രിയ കമ്മ്യൂണിസ്റ്റ്കാരാ, കോണ്‍ഗ്രസ്കാരാ ഇല്ലാത്ത വര്‍ഗീയത ചാര്‍ത്തി ഈ രാജ്യത്തെ ക്ഷേത്രങ്ങളെ ഇല്ലാതാക്കല്ലേ. അതവിടെ നില്ക്കട്ടെ.. നിങ്ങള്‍ക്ക് ന്യൂന പക്ഷവോട്ടല്ലേ വേണ്ടത് അതിനു ഒരു സമൂഹത്തെ ആകെ എന്തിന് വര്‍ഗീയവാദികളാക്കുന്നു.
സംഘ പരിവാര്‍ വളരുന്നത് ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയാണ്. കൊട്ടിഘോഷിക്കപ്പെടാത്ത പ്രവര്‍ത്തനം.. സാധസാധാരണക്കാര്ക്കിടയില് ആരും ശ്രദ്ധിക്കപ്പെടാതെ അവരുണ്ട് ജാതിക്കും മതത്തിനും അതീതമായി ഭാരതം എന്ന വികാരവുമായി… അവരുടെ മുന്പില് വോട്ട് പെട്ടി എന്നൊരു ചിന്തപോലുമുണ്ടായതായി എനിക്ക് തോന്നിയിട്ടില്ല…
നിങ്ങള്‍ ഇല്ലാതാവുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ കര്‍മ്മഫലമാണ്. നാളെ ഒരു മുസല്മാനോ ക്രിസ്ത്യാനിയോ ഒരു ഹിന്ദു പെണ്‍കുട്ടിയോട് ചോദിക്കും ‘അപ്പോള്‍ അമ്പലത്തില്‍ പോവുന്നത് അതിനാല്ലേ??അതുകേട്ടു തല താഴ്ത്തുന്നവരില് ഒരുപക്ഷെ കഥാകൃത്തിന് ജയ് വിളിച്ച കമ്മ്യൂണിസ്റ്റ്കാരന്റെ, കോണ്ഗ്രസ്കാരന്റെ, ചിലപ്പോള്‍ കഥാകാരന്റെ മക്കളുമുണ്ടാകും… ഈ മുസല്മാനാടക്കം ഒരുപാട് പേര് ഭക്തിയോടെ നോക്കികാണുന്ന ഒരിടമാണ് ക്ഷേത്രം അതിനെ ചെളി വാരി തേക്കാന്‍ കൂട്ട് നില്‍ക്കരുത്.
എഴുത്തുകാരനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോള്‍ ക്ഷേത്രത്തിലേക്ക് മുല്ലപ്പൂ ചൂടി കയറിപ്പോകുന്നവരെ ഒരു കൂട്ടര് വേശ്യകള്‍ എന്നു വിളിച്ചാല്‍ അതവരുടെ ആവിഷ്കാര സ്വാതന്ത്ര്യമായും വാദമുഖങ്ങള്‍ വരും. അതിനെയും നിങ്ങള്‍ക്ക് അംഗീകരിച്ചു കൊടുക്കേണ്ടി വരും.
ഇത്രയും കാലം മതം മാറ്റ മാഫിയ ചോദിച്ചത് നിങ്ങള്‍ക്ക് എത്ര ദൈവങ്ങളാ എന്നായിരുന്നുവെങ്കില്‍ നാളെ എന്തിനാ വേശ്യാലയത്തില്‍ പോകുന്നത് എന്നാവും. അവര്‍ ഉള്ളില്‍ ചിരിക്കുന്നുണ്ട്.