ആലപ്പുഴ: വെള്ളപ്പൊക്ക കെടുതികൾ അനുഭവിക്കുന്ന കുട്ടനാട്ടിൽ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം. എലിപ്പനി കോളറ ജലജന്യ രോഗങ്ങൾ കുട്ടനാട്ടിൽ പടർന്നു പിടിക്കാൻ സാധ്യത ഉണ്ടെന്നും ഇതിനെതിരെ ജാഗ്രത പുലർത്തണം എന്നും ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ഡി .വസന്തദാസ്. കുട്ടനാട്ടിലെ വിവിധ പ്രദേശ്നങ്ങളിൽ ഇരുപത്തി അഞ്ചു അംഗ ആരോഗ്യ സംഘം അടിയന്തര ചികിത്സ സഹായങ്ങളുമായി എത്തി.
ജല ജന്യ രോഗങ്ങൾ ആദ്യം പൊട്ടിപുറപ്പെടുന്ന ജില്ലകളിൽ ഒന്നാണ് ആലപ്പുഴ. പതിറ്റാണ്ടുകൾക്ക് ശേഷം എത്തിയ രൂക്ഷമായ മഴക്കെടുതി കുട്ടനാടിനെ രോഗാതുരം ആക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിരീക്ഷണം. നിലവിലത്തെ സാഹചര്യത്തിൽ ജല ജന്യ രോഗങ്ങൾ ഇവിടെ പടർന്നു പിടിക്കാൻ സാധ്യത കൂടുതൽ ആണെന്ന് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഡി വസന്തദാസ് വ്യക്തമാക്കി. അതിനാൽ ഏവരും ജാഗ്രത പുലർത്തണം.
നിലവിൽ കാര്യമായ ഒരു രോഗങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ വെള്ളം ഇറങ്ങുമ്പോൾ രോഗങ്ങൾ പടരാൻ സാധ്യത ഏറെ കൂടുതലാണ്. കുട്ടനാട് കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. എന്നാൽ കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിൽ എത്തുക ഏറെ സാഹസികം എന്നും ഡിഎംഓ പറഞ്ഞു.
നിലവിൽ ഇരുപത്തി ആരോഗ്യ സംഘം കുട്ടനാടിന്റെ വിവിധ പ്രദേശ്നങ്ങളിൽ പ്രവർത്തനം നടത്തുന്നുണ്ട്.