കണ്ണൂർ: ശ്യാമപ്രസാദ് വധക്കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക, പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എബിവിപി കണ്ണൂർ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. സംസ്ഥാന ജോയിന്റ് സെക്രട്ടറി സുജിത്ത് ശശി ഉൾപ്പെടെ നിരവധി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
https://www.youtube.com/watch?v=U74qft57v2E
കണ്ണൂർ പഴയ ബസ് സ്റ്റാന്റിൽ നിന്നാരംഭിച്ച എബിവിപി മാർച്ച് കളക്ട്രേറ്റിന് മുന്നിൽ ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറിമടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചു. തുടർന്ന് സംഘർഷം രൂപപ്പെട്ടു. പൊലീസ് മൂന്ന് റൗണ്ട് കണ്ണീർ വാതക ഷെൽ പ്രയോഗിച്ചു. ഒരു തവണ ഗ്രനേഡും പ്രയോഗിച്ചു. തുടർന്ന് എബിവിപി പ്രവർത്തകരും പൊലീസും തമ്മിൽ കല്ലേറുണ്ടായി. വനിതാ പ്രവർത്തകരെ ഉൾപ്പെടെ പോലീസ് റോഡിലൂടെ വലിച്ചിഴച്ച് നീക്കി.
എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി സുജിത്ത് ശശി, ജില്ലാ സെക്രട്ടറി പ്രിജു, ജില്ലാ സംഘടന സെക്രട്ടറി അയ്യപ്പൻ, സംസ്ഥാന സമിതിയംഗം ആതിര തുടങ്ങി നിരവധി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.