തിരുവനന്തപുരം: മാതൃഭൂമിയിലെ ഹിന്ദു വിരുദ്ധ നോവലിനെ അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട മുഖ്യമന്ത്രി പിണറായി വിജയന് സംവിധായകൻ അലി അക്ബർ നൽകിയ മറുപടി വൈറലാകുന്നു. മുഖ്യമന്ത്രിയുടെ പോസ്റ്റിനേക്കാൾ ലൈക്കാണ് അലി അക്ബറിന്റെ കമന്റിനുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ രമേശ് ചെന്നിത്തലയ്ക്കും എംഎ ബേബിക്കും അലി അക്ബർ മറുപടി നൽകിയിരുന്നു. എന്നാൽ പോസ്റ്റിനേക്കാൾ ലൈക്ക് കൂടിയതിനാൽ ചെന്നിത്തല കമന്റ് ഡിലീറ്റ് ചെയ്തിരുന്നു.
ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ സാഹിത്യകാരന്റെ ഒപ്പമുണ്ടാവും കേരള ഗവൺമെന്റ്. എഴുതുവാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേർക്കുള്ള കടന്നാക്രമണങ്ങൾ അനുവദിക്കില്ല. എന്ന് തുടങ്ങുന്ന മുഖ്യമന്ത്രിയുടെ പോസ്റ്റിനാണ് അലി അക്ബർ മറുപടി നൽകിയിരിക്കുന്നത്.
നേരാണ് എഴുതി എഴുതി സംഘികളുടെ അടപ്പ് തെറിപ്പിക്കണം.. സംഘികളുടെ പിൻബലം അമ്പലമാണ്… ഗീതയാണ്, രാമായണമാണ്. ആസ്ഥാന കവികളെ, കഥാകൃത്തുക്കളെ കലാകാരമാരെ തൂലിക പടവാളാക്കൂ.. അമ്പലവാസികളുടെ ലൈംഗിക തൃഷ്ണയെ വെളിച്ചത്തു കൊണ്ടുവരൂ.. രാമായണത്തെ പരിഹസിച്ചു നോവലുകൾ പിറക്കട്ടെ, ഗീതയെ മുച്ചൂടും വർണ്ണവെറിയുടെ ജല്പനവും ബ്രാഹ്മണ മേധാവിത്വത്തിന്റെ പരിശ്ചേദനവുമാക്കി മാറ്റുക.
നമുക്ക് വേണ്ടത് ന്യൂനപക്ഷ സിംപതിയും സംഘികളുടെ ഉന്മൂലനവുമാണ്… അസഹിഷ്ണുത എന്ന വാക്ക് ഉരുളക്കുപ്പേരിപോൽ വിളമ്പണം.. ഹിന്ദു വർഗീയത എന്നേ പറയാവൂ… പർദ്ദയേക്കുറിച്ച് എഴുതിയവർ പടിക്കു പുറത്ത്, മുഹമ്മദ് എന്നെഴുതിയാൽ ഇനിയും കൈവെട്ടണം. പത്തി വിരിച്ചാടുന്ന സുഡാപ്പികൾക്കിഷ്ടപെടും വിധം നല്ലൊരു നാഗപ്പാട്ട് കൂടി എഴുതൂ. വേഗത്തിൽ വേണം കലാകാരൻമാരെ, സാഹിത്യ കിങ്ങിണികളെ. എന്നും അലി അക്ബർ കമന്റിൽ പറയുന്നു.