ലാഹോർ : പാക്കിസ്ഥാനിലെ തിരഞ്ഞെടുപ്പ് അടുത്തതോടെ മാദ്ധ്യമങ്ങളും നീതിന്യായ വിഭാഗവും കടുത്ത സമ്മർദ്ദത്തിലാണ്. രാജ്യത്തിന്റെ നിയമവ്യവസ്ഥയിൽപോലും സൈന്യം ഇടപെടുന്നു എന്ന് ഇസ്ലാമാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഷൗക്കത്ത് അസീസ് സിദ്ധിഖി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. നാളെയാണ് പാക്കിസ്ഥാനിലെ പൊതുതിരഞ്ഞെടുപ്പെങ്കിലും മാധ്യമങ്ങൾക്കുനേരെ നേരത്തെതന്നെ നടപടികൾ കടുപ്പിച്ചുതുടങ്ങിയിരുന്നു .
രാജ്യത്തെ പ്രമുഖചാനലായ ജിയോ ടി വി സംപ്രേക്ഷണം നിർത്തിവച്ചു. അവരുടെതന്നെ പത്രമായ ദ് ന്യൂസ് ൽ ചിലരുടെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കില്ലെന്ന് ഉറപ്പ്നൽകേണ്ടിവന്നു.പ്രമുഖ പത്രമായ ഡോണിന് നേരെ കടുത്ത നടപടികളാണ് ഉണ്ടായത്.പല ഇടങ്ങളിലും പത്രം കിട്ടാതായി, പരസ്യക്കമ്പനികളെ ഭീഷണിപ്പെടുത്തി പരസ്യം പിൻവലിച്ചു, പത്രം വിൽക്കുന്നതിനുവരെ നിയന്ത്രണമായി. അതോടെയാണ് വ്യവസ്ഥകൾക്കെതിരെ ഡോൺ വിമർശനവുമായി എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചു. പത്രത്തിന്റെ എഡിറ്റർ ബിസിസി ക്ക് നൽകിയ അഭിമുഖം ചർച്ചക്ക് വഴിവച്ചിരുന്നു.
.ഹാഫിസ് അല്‍ സയിദും, ലഷ്കർ ഇ തയിബ നേതാവും സ്ഥാനാർത്ഥികളെ മത്സരരംഗത്തിറക്കിയത് സൈന്യത്തിന്റെ നിർദ്ദേശമനുസരിച്ചാണെന്നത് പരസ്യമായ രഹസ്യമാണ്.നവാസ് ഷെരീഫിനെ തോൽപ്പിക്കാനും ഇമ്രാൻ ഖാന്റെ ജയം ഉറപ്പിക്കാനുമാണ് ഇത്തരം നീക്കങ്ങൾ എന്നാണ് ആരോപണം. മാധ്യമങ്ങൾക്കുമേലുള്ള നിയന്ത്രണത്തിൽ, തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാജ്യത്തെത്തിയ 120 പേരടങ്ങുന്ന അന്താരാഷ്ട്ര നിരീക്ഷകരുംആശങ്ക അറിയിച്ചിട്ടുണ്ട്.