നോയിഡ : ഉത്തർപ്രദേശിൽ രണ്ട് ബംഗ്ലാദേശി തീവ്രവാദികളെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. മുഷറഫ് ഹുസൈൻ ,റുബെൽ അഹമ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ നോയിഡയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ പോലീസിന്റെ സഹായത്തോടെയാണ് സൈന്യം പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ ഇവർ ഡൽഹിയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി തെളിഞ്ഞിട്ടുണ്ട്.
സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്ത് ജെയ്ഷെ മൊഹമ്മദ് തിവ്രവാദികളുടെ ആക്രമണത്തിന് സാധ്യതയുള്ളതായി കേന്ദ്ര ഇന്റലിജൻസ് ഏജൻസി അറിയിച്ചിരുന്നു.അതിന്റെ അടിസ്ഥാനത്തിൽ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അറസ്റ്റ് ചെയ്ത് മുനീർ ഉൽ ഹസൻ ക്വാദ്രി ,ആഷിക് ബാബ , താരിഖ് അഹമ്മദ് ദാർ എന്നി ജെയ്ഷെ മൊഹമ്മദ് തീവ്രവാദികളെ ചോദ്യം ചെയ്യവെയാണ് വിവരങ്ങൾ ലഭിച്ചത്.
പ്രത്യേകം പരിശീലനം നൽകിയ കശ്മീർ യുവാക്കളെയാണ് ജെയ്ഷെ മൊഹമ്മദ് തീവ്രവാദ സംഘടന ഉപയോഗിക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന് കണ്ടെത്തനായത്.സംഭവത്തിന്റെ അടിസ്ഥാനത്തിൽ രാജ്യമെമ്പാടും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.