തിരുവനന്തപുരം: തൈറോയിഡ് ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചതായി ബന്ധുക്കളുടെ പരാതി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. കാര്യവട്ടം സ്വദേശിനിയായ 38 വയസുകാരിയാണ് മരിച്ചത്. സംഭവത്തെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയത് ചെറിയ തോതിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു.
ഈ മാസം 11നാണ് കാര്യവട്ടം സ്വദേശിനിയായ 39 വയസുകാരി രമ്യയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയക്ക് വിധേയമാക്കുന്നത്. ശസ്ത്രക്രിയക്ക് ശേഷം അറ്റൻഡർ രമ്യയെ കൂട്ടിക്കൊണ്ടുവന്ന് ബന്ധുക്കള കാണിച്ചു. എന്നാൽ ആ സമയങ്ങളിലെല്ലാം രമ്യ അബോധാവസ്ഥയിലിരുന്നു. തുടർ വാർഡിൽ അഡ്മിറ്റ് ചെയ്യാൻ പോകവെ ശ്യാസതടസം നേരിട്ട രമ്യയെ വെന്റിലേറ്ററിലേക്ക് മാറ്റി. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ രമ്യ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിച്ചത്.
ആർഡിഒ സ്ഥലത്തെത്തി മേൽ നടപടി സ്വീകരിക്കുകയും പൊലീസ് കേസ് എടുക്കുകയും ചെയ്താൽ മാത്രമേ മൃതദേഹം ഏറ്റുവാങ്ങൂ എന്ന നിലപാടെടുത്ത് ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂട്ടി. രമ്യയുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ ഉപരോധിച്ചു.