കാരിൻ പെർചറോൺ ഡാനിയൽ എന്ന ഇംഗ്ളീഷ് ചിത്രകാരിയുടെ പ്രസിദ്ധമായ വരയാണ് നഗ്നനായ ചെഗുവേരെ . അന്താരാഷ്ട്ര മാർക്കറ്റുകളിൽ ഡോളറുകൾ വിലയായ ഈ ചിത്രം പക്ഷേ ആവിഷ്കാര സ്വാതന്ത്ര്യവാദികളായ കമ്യൂണിസ്റ്റുകാരെ കുറച്ചൊന്നുമല്ല വിറളി പിടിപ്പിക്കുന്നത് . ഹിന്ദു ദൈവങ്ങളെ എന്തു പറഞ്ഞാലും കുഴപ്പമില്ല പക്ഷേ ചെഗുവേര ദൈവത്തിനെ തൊടരുതെന്നാണ് സഖാക്കളുടെ ലൈൻ.
ഈ ഇരട്ടത്താപ്പ് കൃത്യമായി തുറന്നു കാട്ടുന്നതായിരുന്നു കഴിഞ്ഞ വർഷം ഹരിത എസ് സുന്ദർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത നഗ്ന ചെഗുവേര ചിത്രം. കേരളവർമ്മയിൽ സരസ്വതീ ദേവിയുടെ നഗ്ന ചിത്രം വച്ചത് ആവിഷ്കാര സ്വാതന്ത്ര്യമാണെന്ന് വാദിച്ച അതേ എസ്.എഫ്.ഐക്കാർ ഹരിത് എസ് സുന്ദറിന്റെ പോസ്റ്റിൽ തെറിവിളികളുടെയും ഭീഷണിയുടേയും പാർട്ടി പ്ളീനം തന്നെ കൂടി. പോസ്റ്റ് റിപ്പോർട്ട് ചെയ്ത് പൂട്ടിക്കുകയും ചെയ്തു. അന്നത്തെ തെറിവിളികൾ ഡൊക്യുമെന്റാക്കിയത് പരാതിക്കൊപ്പം പൊലീസിനു നൽകുകയും ചെയ്തിരുന്നു. സിപിഎം തെറി 1
മാതൃഭൂമിയിലെ ഹിന്ദു വിരുദ്ധ നോവലിനെതിരെ ജനരോഷം ഉയർന്നതിനെ തുടർന്ന് എഴുത്തുകാരൻ നോവൽ പിൻവലിക്കാൻ തയ്യാറായത് ചൂണ്ടിക്കാട്ടി ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനു തൊട്ടു പിന്നാലെ ഹരിത വീണ്ടും ചെഗുവേര ദൈവത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. സഹിക്കാൻ കഴിയാത്ത സഖാക്കൾ ആ പോസ്റ്റിൽ വിളിച്ച തെറികളാണ് ഇവ. സിപിഎം തെറി 2
മാത്രമല്ല പോസ്റ്റ് റിപ്പോർട്ട് ചെയ്ത് പൂട്ടിക്കുകയും ചെയ്തു. ആവിഷ്കാര സ്വാതന്ത്ര്യം ആരാന്റെ പറമ്പിൽ പ്രയോഗിക്കാൻ പറ്റുന്ന സംഗതിയാണെന്ന് സഖാക്കൾ വീണ്ടും തെളിയിച്ചിരിക്കുകയാണ് . തൃശൂർ കേരള വർമ്മയ്ക്ക് സമീപം പ്രത്യേക പൊലീസ് സ്റ്റേഷനുള്ളതു പോലെ ഹരിത എസ് സുന്ദറിനു വേണ്ടി പൊലീസ് സ്റ്റേഷൻ പോയിട്ട് പൊലീസുകാർ പോലും ഇല്ലാത്തതിനാൽ തെറിവിളിക്കുന്നവർ നൈസായി പാർട്ടിക്കൊപ്പം ഈങ്ക്വിലാബ് വിളിച്ചു നടക്കുന്നുണ്ടാകും ഇപ്പോൾ.