ഇസ്ലാമാബാദ്: പാകിസ്ഥാൻ പൊതു തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടരുന്നു. മുൻ ക്രിക്കറ്റ് താരം ഇമ്രാൻഖാന്റെ തെഹ്രി കി ഇൻസാഫ് മുന്നിൽ. വോട്ടെണ്ണൽ പുരോഗമിക്കുന്ന 209 സീറ്റുകളിൽ 91 എണ്ണത്തിൽ തെഹ്രി കി ഇൻസാഫ് മുന്നിട്ട് നിൽക്കുന്നു.
നവാസ് ഷെരിഫീന്റെ പാകിസ്ഥാൻ മുസ്ലീംലീഗ് 50ഉം ബിലാവൽ ഭൂട്ടോയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി 32 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ആകെ 274 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
സൈന്യത്തിന്റെ നേതൃത്വത്തിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന തെരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാന്റെ തെഹ്രിക് -ഇ- ഇൻസാഫ് പാർട്ടി ജയം നേടുമെന്നാണ് പ്രവചനം
അതേസമയം, തെരഞ്ഞെടുപ്പിനിടെ പോളിംഗ് സ്റ്റേഷനിൽ ഉണ്ടായ ചാവേർ സ്ഫോടനത്തിൽ 30 പേർ കൊല്ലപ്പെട്ടു. 30 ൽ ഏറെ പേർക്ക് പരിക്കേറ്റു. തെക്ക് പടിഞ്ഞാറൻ പാകിസ്ഥാനിലെ ക്വറ്റയിലാണ് ചാവേർ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ 8 മണിക്ക് വോട്ടെടുപ്പ് തുടങ്ങിയശേഷം പരക്കെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.