ഇസ്ലാമാബാദ്: വോട്ടെണ്ണൽ പുരോഗമിക്കുകയാണെന്നും പൂർണമായ തിരഞ്ഞെടുപ്പ് ഫലം ഇന്ന് വൈകിട്ടോടെ പുറത്ത്വിടുമെന്നും പാക്കിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.ചില സാങ്കേതിക തകരാറുകൾ കാരണം ഔദ്യോഗിക ഫലപ്രഖ്യാപനം നീട്ടിവച്ചിരിക്കുകയായിരുന്നു.
എന്നാൽ ഇമ്രാൻഖാൻ നേതൃത്വം നൽകുന്ന തെഹരിക് ഇ ഇൻസാഫ് പാർട്ടി പാക്കിസ്ഥാനിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് അറിയിപ്പുകൾ ലഭിക്കുന്നത്.75% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 122 സീറ്റുകളിൽ പി ടി ഐ ലീഡ് ചെയ്യുകയാണ്. ആകെ 137 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
നിലവിലെ സാഹചര്യം തുടർന്നാൽ തൂക്കുസഭക്കാണ് സാധ്യത.
മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാർട്ടി 60 സീറ്റുകളിൽ ലീഡ്ചെയ്യുന്നുണ്ട്.മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയും മകൾ ബിലാവൽ ഭൂട്ടോയും നേതൃത്വം നൽകുന്ന പാകിസ്ഥാൻ പീപ്പിൾ പാർട്ടി 35 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.17 സീറ്റുകളിലാണ് മറ്റുള്ളവർ ലീഡ് ചെയ്യുന്നത്.