ന്യൂഡൽഹി: സാമൂഹ്യമാദ്ധ്യമങ്ങളുടെ ദുരുപയോഗം തടയാൻ അതിശക്തമായ ഇടപെടൽ നടത്തുമെന്ന് കേന്ദ്രമന്ത്രി രവിശങ്കർപ്രസാദ്. സാമൂഹ്യമാദ്ധ്യമങ്ങളുടെ ദുരുപയോഗത്തെ സംബന്ധിച്ചുള്ള ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്രമന്ത്രി. കേരളത്തിൽ വാട്ട്സ് ആപ്പിലെ ആഹ്വാനത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടായ ഹർത്താലും തന്റെ മറുപടിയുടെ ഭാഗമായി അദ്ദേഹം പരാമർശിച്ചു. ശക്തമായ അന്വേഷണവും നടപടിയും ഇക്കാര്യത്തിൽ ഉണ്ടാകുമന്നും മന്ത്രി ഉറപ്പ് നൽകി.
ബംഗാളിൽ സാമൂഹ്യമാദ്ധ്യമങ്ങൾ ദുരുപയോഗം ചെയ്ത് കലാപങ്ങൾ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും രവിശങ്കർപ്രസാദ് പറഞ്ഞു. വ്യാജ വാർത്തകളും അതിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ നടക്കുന്ന പ്രചരണവും തടയേണ്ടത് രാജ്യത്തെ ആഭ്യന്തര സമാധനത്തിന് അനിവാര്യമാണെന്നും മന്ത്രി കൂട്ടിചേർത്തു.
രാജ്യസഭയിൽ വി മുരളീധരൻ എംപി യുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ കഴിഞ്ഞ ഏപ്രില്‍ 16ന് നടന്ന വാട്സാപ്പ് ആഹ്വാന പ്രകാരമുള്ള ഹര്‍ത്താല്‍ രാജ്യത്ത് സാമുഹിക മാദ്ധ്യമങ്ങള്‍ ദുരുപയോഗപ്പെടുത്തി അക്രമങ്ങള്‍ അഴിച്ചുവിട്ടതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ചിലരുടെ ഗൂഡോദ്ദേശങ്ങള്‍ വലിയ ആക്രമങ്ങള്‍ക്ക് കാരണമായി. 400-ലധികം അക്രമസംഭവങ്ങള്‍ നടന്നു. ആയിരക്കണക്കിനാളുകള്‍ ഇതില്‍ പങ്കാളികളായെന്നും ശ്രദ്ധ ക്ഷണിച്ചുകൊണ്ട് വി മുരളീധരൻ എംപി പറഞ്ഞു.
രാജ്യത്ത് സാധാരണക്കാര്‍ക്കും വിദേശങ്ങളില്‍ ബുദ്ധിമുട്ട് നേരിടുന്ന ഇന്ത്യാക്കാര്‍ക്കും ഐടിയും ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി സഹായങ്ങൾ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മറുവശത്ത് നാട്ടില്‍ ബോധപൂര്‍വ്വം വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിടാനും സര്‍ക്കാരിനെതിരെ അപവാദപ്രചാരണങ്ങള്‍ക്കും സാമൂഹിക മാദ്ധ്യമങ്ങളെ ചിലര്‍ ഉപയോഗിക്കുന്നു.
കര്‍ണാടക തിരഞ്ഞൈടുപ്പുമായി ബന്ധപ്പെട്ട് ഒരു ദേശീയ പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗത്തിന് നേതൃത്വം നല്കിയ വ്യക്തി വസ്തുതാവിരുദ്ധമായ പ്രചാരണം നടത്തി. ലോക്സഭയില്‍ തിരുവനന്തപുരത്ത് നിന്നുള്ള ഒരു അംഗം നിരന്തരം ട്വീറ്റ് ചെയ്യുകയും പിന്നീട് അത് പിന്‍വലിക്കുകയും ,ഖേദം പ്രകടിപ്പിക്കുകയും ചെയ്തു വരികയാണ്. സാമൂഹിക മാദ്ധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരേ സര്‍ക്കാര്‍ ശക്തമായ നിയമം കൊണ്ടുവരണമെന്നും രാജ്യസഭയില്‍ നടന്ന ശ്രദ്ധക്ഷണിക്കല്‍ ചര്‍ച്ചയില്‍ അദ്ദേഹം അവശ്യപ്പെട്ടു.