വാഴക്കുളം: പത്തുദിവസത്തെ ലോറിസമരം കാരണം സംസ്ഥാനത്തെ പൈനാപ്പിൾ കർഷകർക്ക് ഒരു കോടി രൂപയുടെ നഷ്ടമെന്ന് കണക്കുകൾ. പൈനാപ്പിൾ വിൽക്കാൻ കഴിയാതെ വന്നതോടെ വിലയിടിഞ്ഞതും വാഹനങ്ങൾ ആക്രമിക്കപ്പെട്ടതുമാണ് നഷ്ടത്തിന് കാരണമായത്.
ലോറി സമരത്തിന് മുൻപ് 80 മുതൽ 100 ലോഡ് പൈനാപ്പിളാണ് ദിവസേനെ കയറ്റിഅയച്ചിരുന്നത്. എന്നാൽ സമരം തുടങ്ങിയതോടെ ഇത് 15 മുതൽ 20 ലോഡായി കുറഞ്ഞു. പൈനാപ്പിൾ കയറ്റിപ്പോയ ലോറികളെ പലയിടത്തും സമരക്കാർ തടഞ്ഞു. ചിലയിടങ്ങളിൽ ലോറികൾ ആക്രമിക്കപ്പെട്ടു. അതോടെ തോട്ടങ്ങളിൽ നിന്ന് പൈനാപ്പിൾ വെട്ടിയെടുക്കാതെയായി. കിലോക്ക് 32 രൂപയുണ്ടായിരുന്ന പൈനാപ്പിൾ കിട്ടുന്ന വിലക്ക് വിൽക്കേണ്ടി വന്നതും നഷ്ടത്തിന്റെ വലിപ്പം കൂട്ടി.
ലോറിസമരം തീർന്നുവെങ്കിലും വാഴക്കുളം വിപണിയിലേക്ക് പൈനാപ്പിൾ എത്തിതുടങ്ങിയിട്ടില്ല,തുടർച്ചയായ വിലയിടിവും പൈനാപ്പിളിന്റെ നഷ്ടത്തെ ബാധിച്ചിട്ടുണ്ട്