ഇസ്ലാമാബാദ് : ആരോഗ്യ സംബന്ധമായ പ്രശ്നത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഐ സി യു വിലക്ക് മാറ്റി. അഴിമതി കേസിൽ കുറ്റക്കാരനായ നവാസ് ഷെരീഫിനെ പത്തുവർഷത്തെ തടവ് ശിക്ഷക്ക് കോടതി വിധിച്ചിരുന്നു. എന്നാൽ ജയിലിലായിരുന്ന ഷെരീഫിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഷെരീഫ്, ഇപ്പോൾ ആശുപത്രിയിലെ അഞ്ചംഗ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ജയിലിൽ വച്ച് ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഷെരീഫിനെ പുറത്തുനിന്നും ഡോക്ടർമാർ പരിശോധിച്ചിരുന്നു.പരിശോധനയിൽ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന ഡോക്ടർമാരുടെ അഭിപ്രായത്തെ തുടർന്നാണ് പി ഐ എം സ് ൽ പ്രവേശിപ്പിച്ചത്.