തിരുവനന്തപുരം: യു എസിലെ മയോ ക്ലിനിക്കിൽ പതിനേഴുദിവസത്തെ വിദഗ്ധ ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോകും . ഓഗസ്റ്റ് 19 നാണ് പരിശോധനകൾ തുടങ്ങുന്നത്. കഴിഞ്ഞ ജൂലൈ 5 മുതൽ 18 വരെ മുഖ്യമന്ത്രി യുഎസിൽ സന്ദർശനം നടത്തിയിരുന്നു. അന്നും അദ്ദേഹം മയോക്ലിനിക്കിൽ പരിശോധനക്ക് വിധേയമായിരുന്നതായാണ് വിവരം.
സന്ദർശനത്തിൽ മന്ത്രിയുടെ ഭാര്യ കമലാ വിജയനും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകും. ചികിത്സാ ചിലവുകൾ പൂർണമായും സർക്കാരാകും വഹിക്കുന്നത്. കഴിഞ്ഞ മാർച്ച് മൂന്നിന് മുഖ്യമന്ത്രി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ അത് സാധാരണ ചെയ്യാറുള്ള മെഡിക്കൽ പരിശോധന മാത്രമായിരുന്നെന്നാണ് സർക്കാർ അറിയിച്ചത്.
യുഎസിലെ മിനസോട്ടയിലാണു പ്രശസ്തമായ മയോ ക്ലിനിക്.പ്രമേഹം, നാഡികൾ, ഹൃദയം, കാൻസർ സംബന്ധമായ അസുഖങ്ങൾക്കു ലോകത്തിലെ ഏറ്റവും മികച്ച ചികിൽസ നൽകുന്ന സ്ഥാപനമാണിത്.