ന്യൂ ഡൽഹി: 12 വയസിൽ താഴെയുള്ള പെൺകുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബിൽ ലോക് സഭ പാസ്സാക്കി.രാജ്യത്ത് ഉയർന്നുവരുന്ന ലൈംഗിക പീഡനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു ബിൽ പാസ്സാക്കാൻ കേന്ദ്ര സർക്കാർ തയ്യാറായത്. ഒപ്പം പീഡനത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ 10 വർഷത്തെ തടവാക്കി.12 വയസിൽ താഴെയുള്ള പെൺകുട്ടികളെ പീഡിപ്പിക്കുന്നവർക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ 20 വർഷത്തെ തടവാക്കിയും ഉയർത്തിയിട്ടുണ്ട്.
ഏപ്രിൽ 21നു കൊണ്ടുവന്ന ക്രിമിനൽ ലോ (അമെൻഡ്മെന്റ്) ഓർഡിനൻസിനു പകരമായാണ് പുതിയ ബിൽ അവതരിപ്പിച്ചത്. കുട്ടികൾക്കുൾപ്പെടെ സുരക്ഷ ഉറപ്പു വരുത്തുന്നതാണു പുതിയ നിയമമെന്ന് ബിൽ അവതരിപ്പിച്ച് ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു അഭിപ്രായപ്പെട്ടു.