സംസ്ഥാന സർക്കാർ ജീവനക്കാരുടെ മെഡിക്കൽ റീഇംബേഴ്സ്മെൻറ് പാസാക്കുന്നതിൽ ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ച്ച.2017 നവംമ്പർ മുതലുള്ള റീ ഇംബേഴ്സ്മെൻറ് അപേക്ഷകൾ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഫീസിൽ കെട്ടിക്കിടക്കുകയാണ്.ആരോഗ്യ വകുപ്പിന്റെ അനാസ്ഥ മൂലം രോഗികളായ സർക്കാർ ജീവനക്കാരുടെ തുടർ ചികിത്സ അവതാളത്തിലായി.പിണറായി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ആദ്യം നൽകിയ വാഗ്ദാനം സമഗ്ര ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കാം എന്നായിരുന്നു. എന്നാൽ നാളിതുവരെ അത് നടപ്പാക്കിയിട്ടില്ല. നിലവിൽ രോഗികളായ സർക്കാർ ജീവനക്കാർ ആശുപത്രി ചിലവുകൾ സ്വയം കണ്ടെത്തി ചികിത്സിക്കണം .ശേഷം ചികിത്സാ ചിലവ് മടക്കി ലഭിക്കുന്നതിനായി റീ ഇംബേഴ്മെന്റ അപേക്ഷ സമർപ്പിക്കണം.
https://www.youtube.com/watch?v=G-oYeOO0OYI
ഒരു ലക്ഷം രൂപ വരെയുള്ള റീ ഇംബേഴ്സ്മെന്റിന് അതത് ജില്ലാ മെഡിക്കൽ ഓഫീസർക്കും ഒരു ലക്ഷത്തിന് മുകളിൽ ഉള്ള തുകയ്ക്ക് ആരോഗ്യ വകുപ്പ് ഡയറക്ടർക്കുമാണ് അപേക്ഷ നൽക്കേണ്ടത്. എന്നാൽ ഒരു ലക്ഷത്തിന് മുകളിൽ ചിലവഴിച്ച തുക തിരികെ ലഭിക്കുന്നതിനായി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് 2017 നവംബർ മാസം മുതൽ ലഭിച്ച അപേക്ഷകൾ ഓഫീസിൽ കെട്ടി കിടക്കുകയാണ്.അപേക്ഷകൾ പരിശോധിച്ച് തീർപ്പ് കൽപിക്കേണ്ടത് ആരോഗ്യ വകുപ്പിലെ അഡീഷണൽ ഡയറക്ടറുടെ ചുതലയാണ്. റീ ഇംബേഴ്സ്മെന്റ് ഫയൽ പല വിഭാഗങ്ങളുടെ പരിശോധന കടന്ന് അഡീഷണൽ ഡയറക്ടറുടെ മേശപ്പുറം വരെ എത്തും.എന്നാൽ അവിടുന്നങ്ങോട്ട് ഫയലിന് യാതൊരു ചലനവുമില്ല. ഇത്തരത്തിൽ 100 ലധികം അപേക്ഷകളാണ് ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർക്കു മുന്നിൽ കഴിഞ്ഞ 9 മാസമായി കെട്ടികിടക്കുന്നത്.
ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ നിന്നും വേണ്ടപ്പെട്ടവർക്കായി ശുപാർശ എത്തിയാൽ ദിവസങ്ങൾക്കുള്ളിൽ ഫയൽ തീർപ്പാക്കുന്നതായും കൈക്കൂലി നൽകി കാര്യം നേടിയെടുക്കാൻ പ്രയാസമില്ലെന്നും ആക്ഷേപമുയരുന്നു. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം രോഗികളായ പല സർക്കാർ ജീവനക്കാരുടെയും തുടർ ചികിത്സ മുടങ്ങിയ അവസ്ഥയാണ് ഇപ്പോൾ.