ന്യൂഡൽഹി : ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ നിലപാട് തിരുത്തി ഹർജിക്കാർ. 2006 ൽ യുവതീ പ്രവേശനത്തിനായി കോടതിയെ സമീപിച്ച അഡ്വ. പ്രേരണ കുമാരി , സുധാപാൽ, ലക്ഷ്മി ശാസ്ത്രി, എന്നിവരാണ് നിലപാട് തിരുത്തി രംഗത്തു വന്നത്. ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ചത് തെറ്റിദ്ധാരണമൂലമെന്നും ഹർജിക്കാർ ജനം ടിവിയോട് പറഞ്ഞു.
യംഗ് ലോയേഴ്സ് അസോസിയേഷന്റെ ഭാഗമായി യുവതീ പ്രവേശനം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച 5 ഹർജിക്കാരിൽ മൂന്നു പേരാണ് നിലപാട് തിരുത്തിയത്. ജയമാല കേസിന്റെ അടിസ്ഥാനത്തിൽ തെറ്റിദ്ധാരണ മൂലമാണ് കോടതിയെ സമീപിച്ചത്. പിന്മാറാൻ തീരുമാനിച്ചിരുന്നെങ്കിലും കോടതി വിഷയം ഭരണഘടനാബഞ്ചിനു വിട്ടിരുന്നു. അയ്യപ്പ ഭക്തരായ യുവതികളുമായി സംസാരിച്ചപ്പോഴാണ് കാര്യങ്ങൾ ബോദ്ധ്യമാകുന്നതെന്നും അവർ ജനം ടിവിയോട് പറഞ്ഞു.