തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഴക്കെടുതി വിലയിരുത്താന്‍ ആഗസ്റ്റ് 7-ന് കേന്ദ്രസംഘമെത്തും. ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി എവി ധര്‍മ്മറെഡ്ഡിയുടെ നേതൃത്വത്തിലുളള ഏഴംഗ സംഘം 11-ാം തീയതി വരെ കേരളത്തിലുണ്ടാകും. രണ്ടു ടീമുകളായാണ് കേന്ദ്രസംഘം ദുരിതമേഖലകളില്‍ സന്ദര്‍ശനം നടത്തുക.
ഏഴാം തീയതി വൈകീട്ട് ഏഴു മണിക്ക് സംസ്ഥാന റിലീഫ് കമ്മീഷണറുമായി സംഘം കൂടിക്കാഴ്ച നടത്തും. അടുത്ത ദിവസം മുതല്‍ വിവിധ ജില്ലകളിൽ പര്യടനം നടത്തും.
ആദ്യ സംഘം ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും രണ്ടാം സംഘം എറണാകുളം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലും സന്ദര്‍ശിക്കും. ആഗസ്റ്റ് 9-ന് രാവിലെ 11.30 കേന്ദ്രസംഘം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും.
മഴക്കെടുതി ഉണ്ടായി തൊട്ടടുത്ത ദിവസം തന്നെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു കുട്ടനാട് അടക്കമുള്ള പ്രളയബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തിയിരുന്നു.
അതേസമയം, മഴക്കെടുതിയുണ്ടായിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രി സ്ഥലം സന്ദർശിക്കാത്തതിനെതിരെ ബിജെപി രംഗത്തെത്തി. കേരളം കണ്ട ഏറ്റവും വലിയ പ്രളയക്കെടുതി ഉണ്ടായിട്ടും മുഖ്യമന്ത്രി കുട്ടനാട് സന്ദർശിക്കാത്തത് പ്രതിക്ഷേധാർഹമാണെന്നും അദ്ദേഹം സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരന പിള്ള ആരോപിച്ചു.