കോഴിക്കോട്: പക്ഷികളിൽ നിന്ന് കൊതുകിലേക്കും കൊതുകിൽ നിന്ന് മനുഷ്യരിലേക്കും പകരുന്ന വെസ്റ്റ്നെയിൽ രോഗം കോഴിക്കോട് സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 24 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.
പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടു. ഒരാൾക്കു കൂടി രോഗം സംശയിക്കുന്നുണ്ട്. ജപ്പാന് ജ്വരത്തിനു സമാനമായ ലക്ഷണങ്ങളാണ് ഈ രോഗികൾക്കുള്ളത്.
നേരത്തെ പാലക്കാടും ആലപ്പുഴയിലും സമാനരോഗം കണ്ടെത്തിയിരുന്നു. അതേസമയം പെൺകുട്ടിയുടേത് വെസ്റ്റ്നെയിൽ തന്നെയാണോയെന്ന് കൂടുതൽ സ്ഥിരീകരണം ആവശ്യമുള്ളതായി ഡിഎംഒ ഡോ. വി. ജയശ്രീ പറഞ്ഞു.